Latest NewsNewsIndia

74ാമത് സ്വാതന്ത്ര്യ ദിനം : കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നവർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി : 74ാമത് സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നവർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്. രാജ്യത്തിന് ആരോഗ്യ പ്രവർത്തകൾ നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാർഢ്യം കൊണ്ട് കോവിഡിനെ മറികടക്കാമെന്നും ഈ മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതോടൊപ്പം വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിർത്തിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിർത്തി കടന്നുള്ള ആക്രമണത്തിനെതിരെ വിമർശനമുന്നയിക്കുകയും ചെയ്തു. ആത്മനിർഭർ ഭാരത് എന്നത് 130 കോടി ജനങ്ങളുടെ മന്ത്രാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാവിലെ 7.30നു തന്നെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്രധാനമന്ത്രി രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. ശേഷം സൈന്യം നൽകിയ ദേശീയ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. മേജർ സൂര്യപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നൽകിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button