Latest NewsKeralaIndia

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു വീഡിയോ കോളിലൂടെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച്‌ പകര്‍ത്തി , ശേഷം പാതിരാത്രി വീട്ടിലെത്തി ബലാത്സംഗം, പീഡനവീരനെ കുടുക്കി മാതാപിതാക്കൾ

പെണ്‍കുട്ടിയുമായി ഇയാള്‍ കൂട്ടുകാരുടെ സഹായത്തോടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

തിരുവനന്തപുരം; ഇന്‍സ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം.  വിഡിയോകോളിലൂടെ പെണ്‍കുട്ടിയുടെ ന​ഗ്നദ‌ൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശി തൗഫീക്കിനെ(19 )യാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീഡിയോ കോളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുവച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുമായി ഇയാള്‍ കൂട്ടുകാരുടെ സഹായത്തോടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ശരീരം നിര്‍ബന്ധിച്ച്‌ പ്രദര്‍ശിപ്പിക്കുകയും ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു എന്ന് പോലീസ് പറയുന്നു.

പീഡനം നേരില്‍കണ്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി. കൂടാതെ പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ പലപ്രാവശ്യം പണം വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നഗ്നചിത്രങ്ങള്‍ പുറത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കവരാനും ശ്രമമുണ്ടായി. രാത്രി കാലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും പോത്തന്‍കോട് പൊലീസ് പറഞ്ഞു.

read also: അധികാര പദവിയിൽ നിന്ന് അവധിയെടുക്കാത്ത ഏക രാഷ്ട്രീയക്കാരൻ, കൗമാരത്തിൽ സൈനീകനാവാൻ ആഗ്രഹിച്ച് യൗവനത്തിൽ സന്യാസ ജീവിതം തെരഞ്ഞെടുത്തു, മോദിയെക്കുറിച്ച അറിയാത്ത കാര്യങ്ങൾ..

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് നിരവധി പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തി. റൂറല്‍ എസ്.പി ബി. അശോകന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, പോത്തന്‍കോട് സി.ഐ ഡി. ഗോപി, എസ്.ഐ. അജീഷ്, അഡിഷണല്‍ എസ്. ഐ രവീന്ദ്രന്‍, എസ്.ഐ മാരായ സുനില്‍കുമാര്‍, ഷാബു, സി.പി.ഒ അരുണ്‍ ശശി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button