News

17കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തു; പീഡനം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി

ന്യൂഡൽഹി : ഡൽഹി ഹർഷ് വിഹാറിൽ 17കാരി  കൂട്ടബലാത്സംഗത്തിനിരയായി.പെൺകുട്ടിയുടെ സഹോദരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് തിരിച്ചറിഞ്ഞു അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒരു ബന്ധുവിനെ സന്ദർശിച്ച് പെൺകുട്ടിയും സഹോദരനും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. രാത്രി പത്ത് മണിയോടെ മണ്ടോലി ജയിലിനടുത്ത് ഷെഹ്‌സാദ്, രാജീവ്, ഇക്രം എന്നീ മൂന്നുപേർ ചേർന്ന് പെൺകുട്ടിയെയും സഹോദരനെയും ബസിൽനിന്ന് വിളിച്ചിറക്കി അക്രമിച്ചു. അതിനിടെയാണ് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ച സഹോദരന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ പേഴ്‌സ് തട്ടിയെടുത്ത് പ്രതികൾ ബൈക്കിൽ ഓടി രക്ഷപ്പെട്ടു.

തുടർന്ന് പെൺകുട്ടിയും സഹോദരനും സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവർ നൽകിയ സൂചന അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഉപേക്ഷിക്കപ്പെട്ട ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നുവെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.  ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button