Latest NewsNewsIndia

തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ ധനസഹായം നൽകും: യോഗി സര്‍ക്കാര്‍

പദ്ധതി സ്വാമി വിവേകാനന്ദന്റെ പേരിലായിരിക്കും അറിയപ്പെടുന്നതെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

ലഖ്‌നൗ: തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ ധനസഹായം നല്‍കുമെന്ന് യോഗി സര്‍ക്കാര്‍. വിവിധ സംരംഭങ്ങളിലായി സംസ്ഥാനത്തെ 20000 ലധികം വരുന്ന ഫാക്ടറികളിലും വര്‍ക്ക് ഷോപ്പുകളിലും 6.5 ലക്ഷം വാണിജ്യ സ്ഥാപനങ്ങളിലും തൊഴില്‍ ചെയ്യുന്ന 1.5 കോടി തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടന പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് യോഗി സർക്കാർ വ്യക്തമാക്കി. ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

ഈ പദ്ധതി സ്വാമി വിവേകാനന്ദന്റെ പേരിലായിരിക്കും അറിയപ്പെടുന്നതെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. തൊഴിലാളികളുടെ മാനസികമായ സന്തഃഷം കണ്ടെത്താനും രാജ്യത്തിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം അറിയാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍എസ്‌എസ് ആചാര്യനും ഭാരതീയ മസ്ദൂര്‍ സംഘ് സ്ഥാപകനുമായ ദത്തോപാന്ത് ഠേംഹ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: കര്‍ഷക ബിൽ ചരിത്ര സംഭവമാണ്; നുണപ്രചരണങ്ങളിൽ വീഴരുത്: പ്രധാനമന്ത്രി

തങ്ങളുടെ സംസ്ഥാനത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കുന്നതിനുള്ള യോഗി സര്‍ക്കാരിന്റെ ത്രീമുഖ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിതെന്നും ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അറിയിച്ചു.  സൗജന്യ താമസവും യാത്രയും സര്‍ക്കാര്‍ ചെലവില്‍ തൊഴിലാളികള്‍ക്ക് നൽകുന്നതാണ്. തൊഴിലാളികളുടെ മക്കള്‍ക്ക് കായികവും വിനോദവും ഒരുക്കുന്നതിനും പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതികളാണ് മറ്റുള്ളവയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button