Latest NewsNewsIndiaCrime

അവിഹിത ബന്ധം ആരോപിച്ച് യുവതിയെയും യുവാവിനെയും മണിക്കൂറോളം കെട്ടിയിട്ട് മർദിച്ചു

ഉദയ്പൂർ : അവിഹിത ബന്ധം ആരോപിച്ച് വിധവയായ യുവതിയെയും പരിചയക്കാരനായ യുവാവിനെയും മൂന്നു മണിക്കൂറോളം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. കൂടാതെ ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. രാജസ്ഥാനിലെ ചിറ്റോർഗറിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് യുവതിയെയും യുവാവിനെയും ഒരുകൂട്ടം ആളുകൾ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിആർപിസി സെക്ഷൻ 164 പ്രകാരമാണ് കേസെടുത്തത്.

അതേസമയം പ്രതികൾ സ്ത്രീയുടെ അകന്ന ബന്ധുക്കൾകൂടിയാണ്. ബൻസിലാൽ, സൻവ്ര ഭഗ്വൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു വയസുള്ള കുഞ്ഞിനൊപ്പം ദംഗ്ലയിലാണ് യുവതി താമസിക്കുന്നത്.  അവശ്യസാധനങ്ങളുമായി യുവതിയെ കാണാൻ അടുത്ത ഗ്രാമത്തിലുള്ള പരിചയക്കാരനായ യുവാവ് വെള്ളിയാഴ്ച എത്തി. ഇരുവരെയും ഒന്നിച്ച് വീടിനുള്ളിൽ കണ്ടതോടെയാണ് അവിഹിതം ആരോപിച്ച് ആക്രമിച്ചത്.

വീടിനുള്ളിൽ നിന്ന് ഇരുവരെയും വലിച്ചിഴച്ച് പോസ്റ്റിൽ കെട്ടിയിടുകയും മർദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവം കാണാൻ 100 ഓളം പേർ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവരെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു സ്ത്രീക്കും മർദനമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button