Latest NewsNewsIndia

തീവ്രവാദ ഗ്രൂപ്പുകള്‍ ഭീകരതയ്ക്ക് പണം കണ്ടെത്താന്‍ ചാരിറ്റിയുടെ പേരില്‍ ധനസമാഹരണം നടത്തുന്നു ; യുഎന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ദില്ലി: യുഎന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎന്‍ ലിസ്റ്റുചെയ്ത അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകള്‍ ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതിനായി ചാരിറ്റിയുടെ പേരില്‍ പണം സ്വരൂപിക്കുന്നുണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയെ (യുഎന്‍എച്ച്ആര്‍സി) അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യക്ഷത്തില്‍ നിരോധിത തീവ്രവാദ സംഘടനകള്‍ ഫണ്ട് ശേഖരിക്കുന്നു, എന്നാല്‍ വാസ്തവത്തില്‍ ഇത് ഭീകരതയ്ക്ക് ധനസഹായം നല്‍കുമെന്ന് ഇന്ത്യയുടെ സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു. ഇത് വികസനത്തെ അസ്വസ്ഥമാക്കുന്ന പ്രവണതയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

യുഎന്‍ ലിസ്റ്റുചെയ്ത തീവ്രവാദിയായ ഹാഫിസ് സയീദ് സ്ഥാപിച്ച ഫലാഹ് ഇ-ഇന്‍സാനിയറ്റ് ഫൗണ്ടേഷന്‍ (എഫ്‌ഐഎഫ്) ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അടുത്തിടെ പറഞ്ഞിരുന്നു.

ലോക്ക്-ഡൗണ്‍ മൂലമുണ്ടാകുന്ന സാമ്പത്തികവും വൈകാരികവുമായ ദുരിതങ്ങള്‍ മുതലെടുത്ത് സമൂഹങ്ങളുടെ യോജിപ്പിനെ തടസ്സപ്പെടുത്തുന്നതാണ് ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യം സുരക്ഷാ സേനയെയും ആരോഗ്യ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകളും അനുഭാവികളെ ഉദ്ബോധിപ്പിച്ചിട്ടുണ്ടെന്നും ബഡെ കൂട്ടിച്ചേര്‍ത്തു.

ഭീകരതയ്ക്കെതിരെ പോരാടുന്നതിന് സഹകരിക്കണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ആസ്വദിച്ചും സമാധാനത്തിലും സുരക്ഷിതത്വത്തിലും മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നത് ഏറ്റവും വലിയ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button