Latest NewsNewsIndia

ബംഗലൂരു ലഹരിക്കടത്ത് കേസ് : യുവതികളെ പ്രണയത്തില്‍ കുടുക്കിലഹരി കടത്താന്‍ ഉപയോഗിച്ചു

ബംഗളൂരൂ: ബംഗലൂരു ലഹരിക്കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരിക്കടത്ത് സംഘങ്ങള്‍ തങ്ങളുടെ ലോബിയില്‍ സ്ത്രീകളേയും പങ്കാളികളാക്കി. ലഹരിക്കടത്തു കേസിലെ മുഖ്യപ്രതിയും ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്തുമായ അനൂപ് മുഹമ്മദിനെ കുറിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ലഹരി കടത്താനായി ഇയാള്‍ യുവതികളെ പ്രണയത്തില്‍ കുടുക്കിയും, വിവാഹ വാഗ്ദാനം നല്‍കിയും വ്യാപകമായി ഉപയോഗിച്ചതായി സൂചന.

Read Also :ഇന്ത്യയിൽ മറ്റേത് സർക്കാർ ഇങ്ങനെ ചെയ്യും?; എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുമായി പോകുന്ന രാജ്യത്തെ ഏക സർക്കാരാണിതെന്ന് കോടിയേരി ബാലകൃഷ്‌ണൻ

മലയാളികളായ അനൂപ് മുഹമ്മദിനും, റിജേഷ് രവീന്ദ്രനും ഒപ്പം എന്‍സിബി അറസ്റ്റ് ചെയ്ത കന്നഡ സീരിയല്‍ നടി ഡി.അനിഖയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം ഈ ദിശയില്‍ പുരോഗമിക്കുന്നത്.നൈജീരിയന്‍ ലഹരി ഇടപാടുകാരനാണ് അനിഖയുടെ ഭര്‍ത്താവ്. ഇവരുടെ വീട്ടില്‍ നിന്നു 11.4 ഗ്രാം ലഹരിമരുന്ന് എന്‍സിബി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനൂപ് മുഹമ്മദ് യുവതികളെ ചതിയില്‍പ്പെടുത്തി ലഹരികടത്താന്‍ ഉപയോഗിച്ചിരുന്നോ എന്ന് എന്‍സിബി അന്വേഷിക്കുന്നത്.

ലഹരിക്കടത്തു കേസിന്റെ അന്വേഷണം കേരളത്തിലേക്കു വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് സാമ്പത്തികസഹായം നല്‍കിയവരെക്കുറിച്ചും ലഹരിമരുന്നു വാങ്ങിയവരെ കുറിച്ചുമാണ് എന്‍സിബി കൂടുതലായി അന്വേഷണം നടത്തുന്നത്.

സീരിയല്‍ നടി അനിഖയാണ് കേസില്‍ ഒന്നാം പ്രതി. രണ്ടാം പ്രതി അനൂപ് മുഹമ്മദും മൂന്നാം പ്രതി പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനുമാണ്. ഇവര്‍ക്ക് രാഷ്ട്രീയ,സിനിമ മേഖലയല്‍ ഉള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button