KeralaLatest NewsNews

സഖാക്കൾ പരസ്പരം വെട്ടി വീഴ്ത്തുമ്പോൾ മരണപ്പെടുന്നവനെ രക്ത സാക്ഷി ആക്കുകയും കൊന്നവനെ ദാനം ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്: അഡ്വ. എസ്. സുരേഷ്

തിരുവനന്തപുരം: കേരളത്തിൽ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് അഡ്വ. എസ്. സുരേഷ്. സഖാക്കൾ പരസ്പരം വെട്ടി വീഴ്ത്തുമ്പോൾ മരണപ്പെടുന്നവനെ രക്ത സാക്ഷി ആക്കുകയും കൊല്ലുന്നവനെ മറ്റ് പാർട്ടികൾക്ക് ദാനം ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read also: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട; സോക്‌സിനുള്ളിൽ കടത്താൻ ശ്രമിച്ച 1.65 കോടിയുടെ സ്വർണം പിടികൂടി

കൊല്ലുന്നതിന് ആദർശ പരിവേഷം നൽകി കോടിക്കണക്കിന് പാവംങ്ങളെ കൊന്ന ഭീകര പാർട്ടിയാണ് സിപിഎം. സഖാക്കൾ പരസ്പരം വെട്ടി വീഴ്ത്തുമ്പോൾ മരണപ്പെടുന്നവനെ രക്ത സാക്ഷി ആക്കുകയും കൊല്ലുന്നവനെ മറ്റ് പാർട്ടികൾക്ക് ദാനം ചെയ്യുകയും ചെയ്യുന്ന ഭീകര മന:സ്ഥിതിയാണ് സിപിഎമ്മിനെന്ന് സുരേഷ് ആരോപിക്കുന്നു.

എസ്.ഡി.പി.ഐയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന അടവ് നയങ്ങൾ മൂലമാണ് അഭിമന്യു കൊലക്കേസിലെ പ്രധാന പ്രതിയെ ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തത്. രാത്രി എസ്.ഡി.പി.ഐയും പകൽ ഡി.വൈ.എഫ്.ഐയുമാകുന്ന തീവ്രവാദികളാണ് സിപിഎമ്മിലുള്ളതെന്നും സുരേഷ് അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button