ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം നടന്നത്.പെണ്‍കുട്ടിയുമായുള്ള ബന്ധം ആരോപിച്ചാണ് 18 കാരനെ തല്ലിക്കൊന്നത് .ആദര്‍ശ് നഗറിലെ താമസക്കാരനായ രാഹുലാണ് കൊല്ലപ്പെട്ടത്.
Read Also : ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണം : സർക്കാരിന് തിരിച്ചടി
ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം ആരോപിച്ചായിരുന്നു അക്രമം. അക്രമത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ കുടുംബമാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനേയും, കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.കൊല്ലപ്പെടുന്നതിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടിയ്ക്ക് രാഹുലുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് രാഹുല്‍. രാഹുല്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. എട്ട് പത്ത് ആളുകള്‍ ചേര്‍ന്നാണ് രാഹുലിനെ മര്‍ദ്ദിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കൂട്ടമായെത്തി രാഹുലിനെ മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments