KeralaNewsIndia

കാമുകനൊപ്പം ബൈക്കില്‍ പോയിരുന്ന 17 കാരി അഞ്ചംഗസംഘത്തിന്റെ ക്രൂരബലാത്സംഗത്തിനിരയായി : അക്രമികള്‍ കാമുകനെ കെട്ടിയിട്ടു

റാഞ്ചി: കാമുകനൊപ്പം ബൈക്കില്‍ പോയിരുന്ന 17 കാരി അഞ്ചംഗസംഘത്തിന്റെ ക്രൂരബലാത്സംഗത്തിനിരയായി . അക്രമികള്‍ കാമുകനെ കെട്ടിയിട്ടാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ജാര്‍ഖണ്ഡിലായിരുന്നു രാജ്യത്തെ നടുക്കി കൂട്ടബലാത്സംഗം നടന്നത്.
കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജംഷേദ്പുര്‍ ബാഗ്‌ബെറയില്‍ പതിനേഴുകാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. കാമുകനെ കെട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also : സ്‌ത്രീകള്‍ക്കെതിരായ അതിക്രമ സംഭവങ്ങളിൽ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം, രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

നൃത്ത പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് കണ്ടെത്തിയെന്നും കാമുകനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ശങ്കര്‍ ടി.യു, റോഷന്‍ കുജൂര്‍, സുരാജ് പത്രോ, സണ്ണി സോറന്‍ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് പൊലീസ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് നാടന്‍തോക്കും രണ്ട് വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button