Latest NewsNewsIndia

ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു

ട്യൂണിസ്: ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ട്യുണീഷ്യയിലുളള ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ഇവർ ഏഴ് പേരും സുരക്ഷിതരെന്നും ഇന്ത്യൻ അംബാസിഡർ അറിയിച്ചു. ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള ഏഴ് ഇന്ത്യക്കാരെയാണ് ലിബിയയിലെ അഷ്വെരിഫില്‍നിന്ന് സെപ്റ്റംബര്‍ 14-ന് തട്ടിക്കൊണ്ടുപോയത്.

Read also: ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കെങ്കിലും കൊടുത്തോ..?; സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് ഈ മന്ത്രിക്ക്; ജലീലിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ സംഘത്തെ ലിബിയയിൽ തട്ടിക്കൊണ്ടുപോയ കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി നടപടികൾ സ്വീകരിക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ലിബിയയിൽ ഇന്ത്യയ്ക്ക് എംബസി ഇല്ലാത്തതിനാൽ ടുണീഷ്യയിലെ ഇന്ത്യൻ അംബാസിഡറാണ് വിഷയത്തിൽ ഇടപെട്ടത്.

സുരക്ഷാകാരണങ്ങളാല്‍ 2015 സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയില്‍ പോകുന്നത് ഒഴിവാക്കുന്നതിനായി ഒരു നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പിന്നീട് മേയ് 2016-ല്‍ സമ്പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തി. യാത്രാനിരോധനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button