Latest NewsIndia

കൊറോണക്കെടുതിക്കിടെ 2020 അവസാനത്തോടെ രാജ്യം മറ്റൊരു മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കൊറോണ മഹാമാരിയില്‍ വിറങ്ങലിച്ചിരിക്കുന്ന രാജ്യം മറ്റൊരു മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ 2020 അവസാനത്തോടെ വലിയ ഭൂകമ്പം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയുടെ കിരീടം എന്ന് വിളിക്കപ്പെടുന്ന ഹിമാലയം വടക്ക് നിന്ന് വരുന്ന തണുത്ത കാറ്റില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക മാത്രമല്ല, ശത്രുക്കള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.

ഇവിടെയാണ് ശാസ്ത്രജ്ഞർ ഭൂകമ്പം പ്രവചിച്ചിരിക്കുന്നത്. റേഡിയോകാര്‍ബണ്‍ വിശകലനത്തെത്തുടര്‍ന്ന് ഭീകരമായ ഭൂകമ്പം പ്രവചിക്കുന്ന പാറയുടെ ഉപരിതലവും മണ്ണും പരിശോധിച്ച്‌ ജേണല്‍ ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച്‌ ലെറ്ററില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ .ഭൂമിശാസ്ത്രപരവും ചരിത്രപരവും ഭൗമശാസ്ത്രപരവുമായ ഡാറ്റയുടെ അവലോകനത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

read also: ദാവൂദ് അല്‍ അറബി യഥാര്‍ത്ഥ പേരല്ലെന്ന് കസ്റ്റംസ്: ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞപ്പോൾ അത് പൊട്ടിക്കാതെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടതും ഇതേ ‘ദുരൂഹ അറബി ‘

2020 ല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ നിരവധി ദുരന്തങ്ങള്‍ക്കും ഏറ്റവും വലിയ പകര്‍ച്ചവ്യാധിക്കും സാക്ഷ്യം വഹിച്ചു. കൊറോണ കാരണം ആളുകള്‍ ഈ വര്‍ഷത്തെ നികൃഷ്ട വര്‍ഷമെന്ന് വിശേഷിപ്പിച്ചു. സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസം തടസ്സപ്പെട്ടു, വ്യവസായങ്ങളും ബിസിനസ്സുകളും നിലച്ചു.നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അതിനിടയിലാണ് വര്‍ഷാവസാനത്തോടെ ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ വന്‍ ഭൂചലനം വരുമെന്ന മുന്നറിയിപ്പും ലഭിക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ഹിമാലയന്‍ പ്രദേശത്തും , ഉടന്‍ തന്നെ ഭൂചലനം അനുഭവപ്പെടുമെന്ന് വെളിപ്പെടുത്തി. ഈ പ്രദേശത്ത്, ഉള്ളിലെ ചലനം തീവ്രമാവുകയാണ്.ഹിമാലയന്‍ കൊടുമുടികള്‍ രാജ്യത്തിന്റെ സുരക്ഷയില്‍ വളരെക്കാലമായി നില്‍ക്കുന്നു. ഹിമാലയന്‍ മേഖലയിലെ ഭൂകമ്പത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് ഗവേഷണ പഠനത്തില്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button