Latest NewsInternational

‘കാശ്‌മീര്‍’ വിഷയത്തില്‍ ഒറ്റപ്പെട്ട് പാകിസ്ഥാൻ, ‘കരിദിനം’ ആചരിക്കാന്‍ അനുമതി നിഷേധിച്ച്‌ ഇറാനും സൗദിയും

റിയാദ് : കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കരിദിനം ആചരിക്കാനുള്ള പാകിസ്ഥാന്‍ നീക്കത്തിന് തിരിച്ചടി നല്‍കി സൗദി അറേബ്യയും ഇറാനും. റിയാദിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റില്‍ കരിദിനം ആചരിക്കാന്‍ സൗദി അനുമതി നിഷേധിച്ചു. കുറച്ച്‌ മാസങ്ങളായി പല വിഷയങ്ങളിലും പാകിസ്ഥാനും സൗദിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സൗദി-പാക് നയതന്ത്ര ബന്ധത്തില്‍ വലിയ രീതിയില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് ബില്യന്റെ വായ്പ തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ അയച്ചാണ് ഇമ്രാന്‍ ഖാന്‍ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്.

read also: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് എന്ന ആളിന് വേണ്ടി വോട്ട് രേഖപ്പെടുത്തിയെന്ന് ട്രംപ്, വില്മിംഗ്ടണിൽ വോട്ട് രേഖപ്പെടുത്തി ജോ ബൈഡനും ഭാര്യയും

സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറന്‍സിയിലെ ലോക ഭൂപടത്തില്‍ കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയിരിക്കുന്നത്.ഇറാന്റെ നിലപാടും ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button