Latest NewsNewsEntertainment

ആത്മഹത്യയുടെ വക്കിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചു രക്ഷിച്ചെടുത്തത് മമ്മൂട്ടി; നടുക്കുന്ന ഓർമ്മകൾ പങ്കിട്ട് നടി ഉണ്ണി മേരി

രുപാട് നേരം എന്നെ കാണാനായി അച്ഛന്‍ നോക്കി നിന്നു

അനശ്വര നടൻ പ്രേംനസീര്‍, കമല്‍ ഹസന്‍, രജനി കാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിവരുടെ നായികയായി അഭിനയിച്ച നടിയാണ് ഉണ്ണി മേരി. ആറാം വയസ്സില്‍ നവവധു എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ ഉണ്ണി മേരി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സജീവമായിരുന്നു.

എന്നാൽ ഇപ്പോഴിതാ താന്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഉണ്ണി മേരി. ഐവി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്താണ് അതിന് ആസ്പദമായ സംഭവം നടക്കുന്നത്. ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമാ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും താമസിക്കുന്ന ഹോട്ടലില്‍ എന്നെ അച്ഛന്‍ കാണാനെത്തി.

പക്ഷെ, പ്രായമായ അച്ഛനോട് അവിടെ ഉള്ളവര്‍ വളരെ മോശമായി സംസാരിക്കുകയും കൂടാതെ എന്നെ അച്ഛനെ കാണാന്‍ സമ്മതിക്കുകയും ചെയ്തില്ല. ഒരുപാട് നേരം എന്നെ കാണാനായി അച്ഛന്‍ നോക്കി നിന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

അവസാനം അങ്ങനെ എന്നെ കാണാന്‍ കഴിയാതെ അച്ഛന്‍ മടങ്ങി. അതിലെനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന് തോന്നിപ്പോയി. സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ട ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറന്ന് നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍ താനൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു. വാതില്‍ ഞാന്‍ തുറക്കാതെ വന്നപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിലായ എന്നെ ആശുപത്രിയിലെത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഉണ്ണി മേരി എന്ന ഞാന്‍ ഉണ്ടാകില്ലായിരുന്നുവെന്നും താരം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button