Latest NewsNewsEntertainment

പിതാവിന്റെ മേല്‍വിലാസത്തില്‍ മാത്രം ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്; സോഷ്യൽ മീഡിയയെ വിറപ്പിച്ച് ശാന്തിവിള ദിനേശ്

വിജയ് യേശുദാസ് പാടിയില്ല എന്ന് കരുതി മലയാള സിനിമക്ക് ഒരു ദോഷവും വരാന്‍ പോകുന്നില്ല

ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു, ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാന്തിവിള ദിനേശ് ഇതിനെതിരെ രൂക്ഷമായി പ്രതികരിയ്ച്ചത്.

അതായത്’യേശുദാസ് എന്നൊരു ബ്രാന്‍ഡ് ഇല്ലായിരുന്നെങ്കില്‍ വിജയ് യേശുദാസിന് ഇപ്പോള്‍ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം ഇനിയെങ്കിലും താങ്കള്‍ മനസ്സിലാക്കണം. അച്ഛന്റെ മേല്‍വിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവുകൊണ്ടൊന്നുമല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച മലയാളത്തിലെ ഒരു ഗായകന്‍, അച്ഛന്റെ മേല്‍വിലാസത്തില്‍ ഒരുപാട് അവസരങ്ങള്‍ നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസെന്നും ശാന്തിവിള പറഞ്ഞു.

എന്നാൽ അച്ഛന്റെ ഹരിമുരളീരവമോ, അച്ഛന്‍ പാടിയ ഗംഗേ.. എന്ന പാട്ടോ പടാന്‍ പറഞ്ഞാല്‍ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷില്‍ ലാപ്‌ടോപ്പില്‍ അടിച്ചു വെച്ച്‌, ഇംഗ്ലീഷ് വായിച്ച്‌ മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ കിട്ടുന്നത് ചെറിയ തുകയാണെന്നതായിരുന്നു മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞതിന് അദ്ദേഹം പറഞ്ഞ കാരണം, ഉദയനാണ് എന്ന താരം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും. തമിഴ്‌നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയില്‍ അദ്ദേഹം പാടുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്ന് പറയുന്നത് ശരിയാണോ?

എന്നാൽ സ്വന്തം കഴിവുകൊണ്ട് പാടാനാണെങ്കില്‍ കൊല്ലം കാരനായ ഒരു അഭിജിത്തുണ്ട്. വിജയ് യേശുദാസ് സംസ്ഥാന അവാര്‍ഡ് സ്വീകരിച്ച ജോസഫിലെ പൂമുത്തോളെ എന്ന പാട്ട് ആദ്യം പാടിയത് അഭിജിത്താണ്. അഭിജിത്ത് ആദ്യം പാടിയ പാട്ട് ഒരു പത്ത് ആവര്‍ത്തി വിജയ് യേശുദാസ് കേട്ടു നോക്കണം. എത്രമനോഹരമായാണ് അദ്ദേഹം ആ പാട്ട് പാടിയതെന്ന് അപ്പോള്‍ മനസ്സിലാവും. പുന്നപ്രയില്‍ സജേഷ് എന്ന ചെറുപ്പക്കാരനുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഒരു കാലത്തും ഇവരുടെയൊന്നും ഏഴയലത്ത് എത്താന്‍ വിജയ് യേശുദാസിന് കഴിയില്ലെന്ന് ഉറച്ച്‌ വിശ്വസിക്കുന്നയാളാണ് ഞാന്‍. മധു ബാലകൃഷ്ണന്‍ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായണ്‍ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടടിക്കും. വിറയലുകൊണ്ട് പാടുമ്പോള്‍ നല്ല വെബ്രേഷന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. ഈ ഗാനങ്ങളൊക്കെ മനോഹരമായി പാടാന്‍ കഴിയുന്ന ഒരുപാട് ചെറുപ്പക്കാര്‍ ഇന്നുണ്ട്. അതുകൊണ്ട് തന്നെ യേശുദാസ് പോലും ആവശ്യമില്ലാത്ത തരത്തിലാണ് മലയാള സിനിമ ഇപ്പോള്‍ കടന്നു പോവുന്നത് എന്ന് മനസ്സിലാക്കുക.

അതിനാൽ അച്ഛന്റെ മേല്‍വിലാസത്തില്‍ മാത്രം ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങള്‍ യേശുദാസിന് പോലും കിട്ടിയിട്ടില്ല. അത് യേശുദാസ് എന്ന വടവൃക്ഷത്തിന്റെ മകനായത് കൊണ്ട് മാത്രമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തില്‍ പാടരുത്. തമിഴില്‍ തന്നെ പാടിയാല്‍ മതി. വിജയ് യേശുദാസ് പാടിയില്ല എന്ന് കരുതി മലയാള സിനിമക്ക് ഒരു ദോഷവും വരാന്‍ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടമെന്നും ശാന്തിവിള പറഞ്ഞു.

shortlink

Post Your Comments


Back to top button