Latest NewsKeralaNews

അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഏതൊരു ഭര്‍ത്താവും കാണാന്‍ പാടില്ലാത്ത കാഴ്ച..ഗൃഹനാഥന്റെ അപകടമരണം കൊലപാതകം… ചുരുളഴിഞ്ഞത് അവിഹിതങ്ങളുടെ കെട്ട്

കാസര്‍കോട്: അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവിന് കാണേണ്ടി വന്നത് ഭാര്യ അന്യപുരുഷനൊപ്പം കട്ടിലില്‍ ശയിക്കുന്ന കാഴ്ച. ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കയ്യോടെ പിടികൂടിയെങ്കിലും ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്‌കൂട്ടര്‍ സഹിതം വഴിവക്കില്‍ തള്ളി.  മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കന്റെ മരണമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയിരിക്കുന്നത്. ദേവിപുരയില്‍ താമസിക്കുന്ന ഹനുമന്തയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയും ചേര്‍ന്നാണ് ഹനുമന്തയെ കൊലപ്പെടുത്തിയത്. ഇരുവരും അറസ്റ്റിലായി.

read also : നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു, നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?

ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ചത്തൂരിലെ റോഡരികില്‍ ഹനുമന്തയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തായി സ്‌കൂട്ടറും മറിഞ്ഞുകിടന്നിരുന്നു. അപകടമരണമാണെന്നായിരുന്നു ആദ്യ നിഗമനം. മൃതദേഹത്തില്‍ അപകടത്തിന്റെ ലക്ഷണങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. ഇത് സത്യം പുറത്തു കൊണ്ടു വന്നു. അങ്ങനെ ഭാര്യയും കാമുകനും കുടുങ്ങി.

അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവില്‍നിന്ന് മഞ്ചേശ്വരത്ത് എത്തിയ ഹനുമന്ത ഭാര്യയ്‌ക്കൊപ്പം വീട്ടില്‍ കാമുകനെയും കണ്ടിരുന്നു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഭാര്യയും കാമുകനും ചേര്‍ന്ന് ഹനുമന്തയെ മര്‍ദിച്ചു. അവശനായി വീണ ഹനുമന്തയെ അല്ലാപാഷ ശ്വാസംമുട്ടിച്ച് കൊന്നു. ഇതിനു ശേഷം അല്ലാപാഷ തന്നെ മൃതദേഹം ബൈക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിക്കാനായി കൊണ്ടുപോയി.

ഹനുമന്തയുടെ സ്‌കൂട്ടറില്‍ ഭാഗ്യയും അല്ലാപാഷയെ പിന്തുടര്‍ന്നു. കുഞ്ചത്തൂരില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു. അതിന് ശേഷം ഹനുമന്തയുടെ സ്‌കൂട്ടര്‍ സമീപത്തായി മറിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. സംഭവം അപകടമരണമല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഭാഗ്യയെ വിശദമായി ചോദ്യംചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.

ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെച്ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്. ഇതാണ് കൊലയ്ക്ക് കാരണം. കാമുകന്റെ സ്‌കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തിയത്. മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്.

23 കാരനായ കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനുമന്ത ഇത് വിലക്കിയിരുന്നു. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച് വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മഞ്ചേശ്വരം പൊലീസാണ് അന്വേഷണം നടത്തുന്നത്. മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഹനുമന്ത. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംഘത്തിന് സൂചന ലഭിച്ചത്. മംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനായ ഹനുമന്ത അംഗപരിമിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button