KeralaLatest NewsNews

സർക്കാരിന്റെ പക്ഷപാതപരമായ സമീപനം: തിരുവനന്തപുരത്തുകാർ പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഉണരൂ... ഇതൊരു മുന്നറിയിപ്പ്

തിരുവനന്തപുരത്തെ ജനങ്ങൾ ഒന്നിച്ച് അതിന്റെ വികസനത്തിനായി പോരാടുന്നില്ലെങ്കിൽ, തലസ്ഥാന നഗരവും പ്രദേശവും നശിപ്പിക്കപ്പെടുമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ അറിയിച്ചു. തിരുവനന്തപുരത്തെ ജനങ്ങൾ എത്രയും പെട്ടന്ന് ഉണർന്നു പ്രവർത്തിക്കണമെന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. ഈ അവഗണനയ്‌ക്കെതിരെ പോരാടിയതിന് ശേഷം തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) രൂപീകരിക്കുന്നതിലേക്ക് നയിച്ചു.

തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യം വെച്ച് കൊണ്ട് എല്ലാവരും ഒത്തൊരുമയോടെ നിൽക്കാനും പോരാടാനും തയ്യാറാകാൻ തിരുവനന്തപുരത്തെ പൗരന്മാരോടും മറ്റ് ദേശസ്നേഹികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാരിന്റെ തർക്കത്തിനെതിരെ പോരാടാൻ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) സുപ്രീം കോടതിയിൽ ഉണ്ടാകും.

വികസന പാതയിൽ നിന്നും തിരുവനന്തപുരത്തെ മാറ്റിനിർത്താനുള്ള ഗവൺമെന്റിന്റെ തീരുമാനം അനുവദിക്കില്ല. വിഷയത്തിൽ കേരള ഹൈക്കോടതിയിൽ നിന്നും എതിർപ്പുണ്ടായെങ്കിലും നമ്മുടെ സംസ്ഥാനത്തിന്റെ മനോഹരമായ തലസ്ഥാനത്തെ നശിപ്പിക്കുന്നതിന് അവർ സ്വീകരിച്ചിരിക്കുന്ന അജണ്ട നടപ്പാക്കാൻ തന്നെയാണ് അവരുടെ തീരുമാനം. ഈ തീരുമാനം ഒരിക്കലും അവർ വേണ്ടെന്ന് വെയ്ക്കാൻ സാധ്യതയില്ല.

തിരുവനന്തപുരത്തെ എല്ലാ ജനങ്ങളും പ്രതികരിക്കേണ്ട സമയമാണിത്. ഈ സമയത്ത് അത് ചെയ്തില്ലെങ്കിൽ, ഈ നഗരത്തെ അവഗണിക്കുന്നതിനു നമ്മൾ എല്ലാവരും ഉത്തരവാദികളാണ്. തുളുമ്പി പോയ പാലിനെക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ട് പിന്നീട് കാര്യമുണ്ടാകില്ല. പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ ചെയ്യണം. ശരിയായ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ ഭാവി തലമുറയോട് നമ്മൾ ചെയ്യുന്ന തെറ്റായിരിക്കും. അവർ നമ്മളോട് ക്ഷമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button