NattuvarthaLatest NewsNews

ഇത്തവണ വെറൈറ്റി ഒന്നുമില്ലേ മക്കളേ?; കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിൽ ചൂണ്ടയിടൽ മത്സരം; പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി ആഘോഷമാക്കി സോഷ്യൽ മീഡിയ

ട്രോളുകളും വാർത്തകളും വീണ്ടും സോഷ്യൽ മീഡിയയിൽ ആളുകൾ കുത്തിപ്പൊക്കുന്നു

ഇന്ന് മറ്റൊരു നവംബർ 25, കഴിഞ്ഞ വർഷത്തെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിൽ നടന്ന തീർത്തും അപഹാസ്യമായ ചില മത്സരങ്ങളെക്കുറിച്ചുള്ള ട്രോളുകളും വാർത്തകളും വീണ്ടും സോഷ്യൽ മീഡിയയിൽ ആളുകൾ കുത്തിപ്പൊക്കുന്നു.

ഡിവൈഎഫ്ഐ തയ്യിൽ യൂണിറ്റാണ് കഴിഞ്ഞ വർഷം ഒരു വെറൈറ്റിക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിൽ ചൂണ്ടയിടൽ മത്സരം പോസ്റ്ററടക്കം അടിച്ച് നടത്തി വൻ വിമർശനം നേരിട്ടത്.

ഇത്രയും ഭാവനാ സമ്പന്നമായി , വികാര നിർഭരമായി രക്തസാക്ഷികളെ അനുസ്മരിയ്ക്കുന്ന വേറെ ഏത് പാർട്ടികളുണ്ട് ലോകത്തെന്ന പിസി വിഷ്ണുനാഥിന്റെ പഴയ കുറിപ്പും സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്.

വിഷ്ണുനാഥിന്റെ പഴയ കുറിപ്പ് ചുവടെ ചേർക്കുന്നു

 

ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല

ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?! വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാൻ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകൾ സംഘർഷഭരിതമായതും തുടർന്നുള്ള പോലീസ് വെടിവെപ്പിൽ 1994 നവംബർ 25 ന് അഞ്ച് ഡിവൈഎഫ്ഐ സഖാക്കൾ രക്തസാക്ഷികളായതും.

എന്നാൽ പിന്നീട്, അതേ പാർട്ടി തങ്ങളുടെ നേതൃത്വത്തിൽ തന്നെ സ്വാശ്രയ കോളേജുകൾ അനുവദിച്ചു. പരിയാരം കോളേജിൽ എം വി ജയരാജനെ പോലുള്ള നേതാക്കൾ ചെയർമാന്മാരായി തലപ്പത്തു വന്നു.

 

‘ജീവിച്ചിരിക്കുന്ന ‘രക്തസാക്ഷി പുഷ്പൻ ചൊക്ലിയിലെ വീട്ടിൽ അവശനായി കിടക്കുമ്പോൾ ആ കൺമുമ്പിലൂടെ നേതാക്കളുടെ മക്കൾ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.

പിന്നീട് ‘കരിങ്കാലി’ രാഘവന്റെ മകൻ പാർട്ടിയുടെ നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്ഐ ക്ക്.
പിന്നെ ‘കൊലയാളി” രാഘവനെ പാർട്ടി തന്നെ അനുസ്മരിക്കാൻ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ ” പുഷ്പനെ അറിയാമോ

 

ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ..ആ രണഗാഥ അറിയാമോ?”
എന്ന പാട്ട് ഇടുന്ന കാര്യം അവർ മറന്നില്ല. നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശവും നൽകി. ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.

 

https://www.facebook.com/pcvishnunadh.in/posts/1740936026037747

 

‘വേട്ടക്കാര’നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ?
എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !

– പി സി വിഷ്ണുനാഥ്

https://www.facebook.com/pcvishnunadh.in/posts/1740936026037747

 

shortlink

Related Articles

Post Your Comments

Related Articles


Back to top button