KeralaLatest NewsNews

‘ആരുടേയും കൈയ്യിലെ കളിപ്പാവ അല്ല ഞാൻ, ശരണ്യ മനോജ് പറയുന്നത് പച്ചക്കള്ളം‘; ഗണേശ് കുമാറുമായുള്ളത് വ്യക്തിപരമായ ബന്ധമെന്ന് പരാതിക്കാരി

മനോജ് കുമാറിനെതിരെ പരാതിക്കാരി

സോളാർക്കേസുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തലാണ് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മുൻ വിശ്വസ്തനായ എസ് മനോജ് കുമാർ നടത്തിയത്. സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ബി ഗണേഷ്‌കുമാറിനും പങ്കുണ്ടെന്നും പരാതിക്കാരിയെ കൊണ്ട് പലതും പറയിച്ചതും എഴുതിച്ചതും എംഎല്‍എയും പിഎയും ചേര്‍ന്നാണെന്നുമാണ് മനോജ് കുമാർ ഇന്ന് വെളിപ്പെടുത്തിയത്.

എന്നാൽ, മനോജ് കുമാറിന്റെ വെളിപ്പെടുത്തലിനെതിരെ പരാതിക്കാരി രംഗത്തെത്തിയിരിക്കുകയാണ്. ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുമായി തനിക്ക് വ്യക്തിപരമായ ബന്ധമാണുള്ളതെന്നും അദ്ദേഹത്തെ കുറിച്ച് എസ് മനോജ് കുമാർ ഇപ്പോൾ നടത്തിയത് പച്ചക്കള്ളമാണെന്നും പരാതിക്കാരി പറയുന്നു.

ഗണേശിനെതിരായ വെളിപ്പെടുത്തൽ പച്ചക്കള്ളമെന്ന് പറയുന്ന പരാതിക്കാരി കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നയാളാണ് മനോജ് കുമാറെന്നും വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വാദം കോൺഗ്രസിൽ ചേർന്നതിനാലാണെന്നും അയാളുടെ ഫോൺ പരിശോധിക്കണമെന്നുമാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.  എല്ലാം അന്വേഷിക്കട്ടേയെന്നും താൻ ആരുടേയും കളിപ്പാവ അല്ലെന്നും പരാതിക്കാരി പറയുന്നു.

കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. സോളാര്‍കേസ് ഉയര്‍ന്നുവന്നപ്പോള്‍ താന്‍ മുഖ്യപ്രതിയാകുമെന്ന് മനസിലാക്കിയ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിന്നീട് ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഒരോന്ന് ഇരയായ സ്ത്രീയെക്കൊണ്ട് എംഎല്‍എയും പിഎയും പറയിക്കുകയും എഴുതിക്കുകയും ചെയ്തു എന്നായിരുന്നു മനോജ്കുമാറിന്റെ പ്രസ്താവന.

പത്തനാപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍വെച്ച് പ്രസംഗിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേശ് കുമാര്‍ സഹായം തേടിയപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് ശരണ്യ മനോജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button