Latest NewsIndia

അയോധ്യയിലെ വിവിധ ഘട്ടുകള്‍ കാണാനവസരം ഒരുക്കി കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി

രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാക്കും നൗകയുടെ ഉള്‍ഭാഗവും ബോര്‍ഡിങ് പോയിന്റും സജ്ജീകരിക്കുക.

ലഖ്‌നൗ: സരയു നദിയിലൂടെ ‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’ ആഡംബര നൗകയിലേറി അയോധ്യയിലെ വിവിധ ഘാട്ടുകള്‍ കാണാനവസരം ഒരുക്കി കേന്ദ്രസര്‍ക്കാര്‍.അയോധ്യയിലെ സരയു നദിയിലൂടെ ‘രാമായണ്‍ ക്രൂയിസ് ടൂര്‍’ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ‘രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാക്കും നൗകയുടെ ഉള്‍ഭാഗവും ബോര്‍ഡിങ് പോയിന്റും സജ്ജീകരിക്കുക.

ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ വരെയായിരിക്കും സര്‍വീസിന്റെ ദൈര്‍ഘ്യം.നൗകയ്ക്കുള്ളില്‍ യാത്രക്കാര്‍ക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയ സിനിമകളും അനിമേഷനുകളും പ്രദര്‍ശിപ്പിക്കും. 15-16 കിലോമീറ്റര്‍ ദൂരമാണ് നൗക സഞ്ചരിക്കുന്നത്. രാമായണത്തിലെ സന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെല്‍ഫി പോയിന്റുകളും ഒരുക്കും. സരയു നദിയിലെ ആദ്യ ആഡംബര നൗക സര്‍വീസ് ആയിരിക്കും ഇതെന്ന് വിഷയവുമായി ബന്ധപ്പെട്ട യോഗത്തിനു ശേഷം മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

read also: ജനസംഖ്യാ നിയന്ത്രണ നിയമമുൾപ്പെടെ രാഷ്ട്രപതിയ്ക്കുള്ള അപേക്ഷയിൽ 7 ആവശ്യങ്ങള്‍ : നടപ്പാക്കിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കത്ത്

എല്ലാവിധ ആഢംബര സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ക്രൂയിസിലുണ്ടാകും. ക്രൂയിസിന്റെ ഇന്റീരിയറും ബോര്‍ഡിംഗ് പോയിന്റും രാമചരിത പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും. 80 സീറ്റുകളുള്ള ക്രൂയിസ് പൂര്‍ണമായും ശീതികരിച്ചതാണ്. കിച്ചണ്‍ സൗകര്യവും പാന്‍ട്രി സൗകര്യവുമെല്ലാം ക്രൂയിസില്‍ ഉണ്ടായിരിക്കും.

നദിയിലൂടെയുള്ള പ്രകൃതിഭംഗി ആസ്വദിക്കാനായി ഗ്ലാസ് ജാലകങ്ങളായിരിക്കും കപ്പലിലുള്ളത്.ഘട്ടുകളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യത്തിന് ചില്ല് ജനാലകളാകും നൗകയ്ക്കുണ്ടാവുക. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പാന്‍ട്രി സൗകര്യവും നൗകയ്ക്കുള്ളിലുണ്ടാകും. കൂടാതെ ബയോ ടോയ്‌ലെറ്റ് സൗകര്യവുമുണ്ടാകുമെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button