Latest NewsKeralaNewsCrime

ചോരക്കളിയുമായി സി.പി.എം, രണ്ടിടങ്ങളിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ കൊലപാതക ശ്രമം

ബിജെപി പ്രവർത്തകരുടെ ജീവന് ആപത്ത്?

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊട്ടിക്കലാശത്തിലെത്തി നിൽക്കുകയാണ്. ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ചൂടിലാണ്. ശ്രദ്ധ മുഴുവൻ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ്. എന്നാൽ, അപ്പോഴും കൊലപാതക രാഷ്ട്രീയത്തിൽ പുതിയ പേരുകൾ എഴുതിച്ചേർക്കാനുള്ള ശ്രമത്തിലാണ് സി.പി.എം എന്ന് പറയേണ്ടി വരുന്നു. ഇന്നലെ ഒരു ദിവസം മാത്രം ആക്രമിക്കപ്പെട്ടത് രണ്ട് ബി.ജെ.പി പ്രവർത്തകരാണ്.

വർക്കല ചെമ്മരുത്തിയിൽ സി.പി.എമ്മില്‍ നിന്നും പിന്‍മാറി ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ കുമാറിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ നിന്നും രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ചാക്കോ കൊലപാതകം; അന്നത്തെ സാക്ഷി ഇന്ന് സ്ഥാനാർത്ഥിയാകുമ്പോൾ…

കൊല്ലം കടയ്ക്കലിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായിരിക്കുന്നത്. വർക്കലയിൽ ബി.ജെ.പി പ്രവർത്തകനാണെങ്കിൽ കൊല്ലത്ത് ബി.ജെ.പി സ്ഥാനാർത്ഥി തന്നെയാണ് സി.പി.എമ്മിന്റെ ഇര. പന്തളംമുക്ക് വാർഡ് സ്ഥാനാർത്ഥി വിപിൻ അടക്കമുള്ളവരെയാണ് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്.

Also Read: തോൽക്കുമെന്ന ഭയം; ബിജെപി സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം, പിന്നിൽ സി.പി.എം

വിപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു സി.പി.എം പ്രവർത്തകരുടെ ശ്രമം. സർക്കാർ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. ഹെൽത്ത് സർവീസ് ജീവനക്കാരനായ ആൽത്തറമൂട് ഉദയഗിരിയിൽ അരുൺ ആറെൻസി അടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി പറയുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button