KeralaLatest NewsNews

മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെയ്ക്കാനിടയായ കേസും പ്രദീപിന്റെ മരണവും തമ്മിലെന്ത് ബന്ധം? വെളിപ്പെടുത്തൽ

ഹണിട്രാപ് കേസിൽ പ്രദീപിനുമേൽ സമ്മർദമുണ്ടായിരുന്നതായി ഭാര്യ

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെത് അപകടമരണം തന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തുമ്പോൾ സംശയമുണ്ടെന്ന് ആരോപിച്ച് ഭാര്യ ശ്രീജ എസ് നായർ രംഗത്ത്. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും പ്രദീപിന്റെ മരണത്തിൽ സംശയമുണ്ടെന്നും ശ്രീജ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read: പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്, അട്ടിമറിക്കുന്നെന്ന് ഭാര്യയും പത്രപ്രവർത്തക യൂണിയനും

പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് ഉറപ്പിച്ചിരുന്നു. ഇതോടെ ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ ശ്രീജ പറയുന്നു. വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടു നിലവിൽ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നതെന്നും ഭാര്യ ശ്രീജ പറഞ്ഞു. മരണവുമായി ബന്ധപ്പെ സംശയം നിലനിൽക്കുമ്പോൾ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഭാര്യ പറയുന്നു.

അതേസമയം, കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചുണ്ടായ അപകടം യാദൃശ്ചികം മാത്രമാണെന്നായിരുന്നു പൊലീസിന്റെ വാദം. സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷികളുടെ മൊഴികളും പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button