KeralaLatest NewsNews

നടിയെ ആക്രമിച്ചത് മലപ്പുറം സ്വദേശികളായ ഇർഷാദും ആദിലും; മാപ്പ് പറയാൻ തയ്യാറെന്ന് പ്രതികൾ

അബദ്ധത്തിൽ സംഭവിച്ചതാണെന്നും വീടിനു പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നില്ലെന്നും പ്രതികൾ പറയുന്നു

കൊച്ചി ലുലുമാളിൽ വെച്ച് യുവനടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് പെരിന്തൽമണ്ണയിലേക്ക് തിരിച്ചു.

Also Read: മഹാത്മാ ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്ത ദ്രോഹി ഉച്ചത്തില്‍ ചൊല്ലിയത് ജയ് ശ്രീറാം;: തുറന്നടിച്ച് സന്ദീപാനന്ദഗിരി

നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പ്രതികൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സംഭവിച്ചത് മനഃപൂർവ്വമല്ലെന്നാണ് പ്രതികളുടെ ന്യായീകരണം. അബദ്ധത്തിൽ സംഭവിച്ചതാണെന്നും വീടിനു പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നില്ലെന്നും പ്രതികൾ പറയുന്നു.

ജോലി സംബന്ധമായ അവശ്യത്തിനാണ് കൊച്ചിയിൽ പോയത്. തിരിച്ച് പോരാനുള്ള ട്രെയിൻ വൈകിയതിനാലാണ് ലുലുമാളിൽ പോയത്. മാളിൽ വെച്ചാണ് നടിയെ കണ്ടത്. അടുത്ത് പോയി സംസാരിച്ചു. പക്ഷേ, അവരെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും രീതിയിൽ മോശമായ അനുഭവം ഞങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും പ്രതികൾ പറയുന്നു.

Also Read: ഷോപ്പിങ് മാളില്‍ നടിയെ ആക്രമിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയുന്നവര്‍ കളമശേരി പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്രതികളെ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയിരുന്നെങ്കിലും ഫലമില്ലാതെവന്നതോടെയാണ് ചിത്രങ്ങള്‍ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്.

നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെയാണ് വെളിപ്പെടുത്തിയത്. അതിക്രമത്തെപ്പറ്റി നടി പരാതി നല്‍കിയിരുന്നില്ലെങ്കിലും അവരുടെയും അമ്മയുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button