Latest NewsKerala

ജപ്തി ചെയ്യാനെത്തിയപ്പോൾ തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ ഗൃഹനാഥന്‍ മരിച്ചു

75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു.

തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന്‍ മരിച്ചു.നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും ചികിത്സയിലിരിക്കെ രാജന്‍ ആരോപിച്ചിരുന്നു. രാജന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഡിസംബര്‍ 22നായിരുന്നു സംഭവം.

read also: ശിവസേനയെ കയ്യൊഴിഞ്ഞു കോൺഗ്രസ്: സേന യുപിഎയുടെ ഭാഗമല്ല, സഖ്യം മഹാരാഷ്ട്രയിൽ മാത്രം

ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. നെയ്യാറ്റിന്‍കരപോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി ഉദ്യാഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button