ലക്നൗ: ഉത്തർ പ്രദേശിൽ ഏറെ വിവാദമായ ഒന്നായിരുന്നു ഹത്രസിൽ ദലിത് യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരിക്കുകയാണ് സർക്കാർ.
ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കർ അടക്കമുള്ളവർക്ക് എതിരെയാണു നടപടി. ഗൊണ്ട ജില്ലാ മജിസ്ട്രേറ്റ്, നോയിഡ അഡിഷനൽ സിഇഒ, ഫത്തേപുർ ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവരും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. കോടതിയുടെ പരാമർശത്തിന് ആഴ്ചകൾക്കു ശേഷമാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം.
Post Your Comments