KeralaNattuvartha

ആലപ്പുഴയിൽ 43,206 താറാവുകളെ കൊന്നൊടുക്കി

പ്രതിരോധപ്രവർത്തനങ്ങൾ ശേഖരിക്കാനും പഠനത്തിനുമായുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനം തുടങ്ങി

ആലപ്പുഴ : പക്ഷിപ്പനിയെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 43,206 താറാവുകളെ നശിപ്പിച്ചു. 32,550 മുട്ടകളും നശിപ്പിച്ചു. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ പക്ഷിപ്പനിയും കൂടി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും പഠനത്തിനുമായുള്ള കേന്ദ്രസംഘം ജില്ലയിൽ എത്തും.

പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്നുനശിപ്പിക്കൽ എന്നിവ സംബന്ധിച്ചു പഠിക്കാനും റിപ്പോർട്ട് നൽകാനുമാണിത്.
പുണെ ഐ.സി.എം.ആർ-ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ‍ സ്പെഷ്യലിസ്റ്റ് ഷൈലേഷ് പവാർ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പിലെ പൊതുജനാരോഗ്യ സ്പെഷ്യലിസ്റ്റ് ഡോ. രുചി ജെയ്ൻ, ഡൽഹി ആർ.എം.എൽ. ആശുപത്രിയിലെ ഡോ. അനിത്ത് ‍ ജിൻഡൽ തുടങ്ങിയവരാണു സംഘത്തിലുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി വിശദീകരണംനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button