Latest NewsNewsIndia

മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയാൽ ഇനി കടുത്ത ശിക്ഷ

ഭോപ്പാൽ : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി മധ്യപ്രദേശ് സർക്കാർ ആവിഷ്‌കരിച്ച ഫ്രീഡം ഓഫ് റിലീജിയൻ ഓർഡിനൻസ് നിയമമായി. ഇത് സംബന്ധിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ഓർഡിനൻസിന് രണ്ടാഴ്ച മുൻപ് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇനി മുതൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് പത്ത് വർഷം വരെ തടവും, 50,000 രൂപ പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2020.

ഓർഡിനൻസിന് അംഗീകാരം ലഭിച്ചാൽ ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കുകയാണ് പതിവ്. എന്നാൽ മന്ത്രിസഭ ചേരാൻ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ ഓർഡിനൻസ് ഗവർണർക്ക്  അയ്ക്കുകയായിരുന്നു. ഗവർണർ അംഗീകാരം നൽകിയതിനെ തുടർന്നാണ് സംസ്ഥാനത്ത് നിയമം പ്രാബല്യത്തിൽ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button