KeralaLatest NewsNews

കേരളത്തിന് രണ്ടാംഘട്ടമായി 3,60,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി അനുവദിച്ച് കേന്ദ്രം

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ കുറവ് : ഇതുവരെ സ്വീകരിച്ചത് 24,558 പേര്‍ മാത്രം

തിരുവനന്തപുരം : കേരളത്തിന് രണ്ടാംഘട്ടമായി 3,60,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി കേന്ദ്രം അനുവദിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ആലപ്പുഴ 19,000, എറണാകുളം 59,000, ഇടുക്കി 7,500, കണ്ണൂര്‍ 26,500, കാസര്‍കോട് 5,500, കൊല്ലം 21,000, കോട്ടയം 24,000, കോഴിക്കോട് 33,000, മലപ്പുറം 25,000, പാലക്കാട് 25,500, പത്തനംതിട്ട 19,000, തിരുവനന്തപുരം 50,500, തൃശൂര്‍ 31,000, വയനാട് 14,000 എന്നിങ്ങനെയാണ് വാക്സിന്‍ ഡോസുകള്‍ ജില്ലകള്‍ക്കായി അനുവദിച്ചത്.

Read Also : ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങുന്നു

ബുധനാഴ്ച എറണാകുളം, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വാക്സിന്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്. കോവിഡ് വാക്സിനേഷന്റെ മൂന്നാം ദിവസം 8,548 ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. തൃശൂരാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. 759 പേരാണ് മൂന്നാം ദിനം തൃശുര്‍ വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂര്‍ 632, കാസര്‍കോട് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനെതിട്ട 604, തിരുവനന്തപുരം 551, വയനാട് 491 എന്നിങ്ങനെയാണ് മൂന്നാം ദിനം വാക്സിന്‍ സ്വീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇതുവരെ 24,558 ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

ഇതുവരെ ആര്‍ക്കും വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 4,59,853 ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉള്‍പ്പെടെ 3,75,610 ആരോഗ്യപ്രവര്‍ത്തകര്‍ രജിസിറ്റര്‍ ചെയ്തു. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷന്‍ ആണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button