KeralaLatest NewsNews

കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് അനധികൃത നിയമനം

ജനസേവനം എന്നത് സ്വന്തക്കാരെ സര്‍ക്കാര്‍ ജോലിയില്‍ കയറ്റുക എന്നത് , വോട്ട് കുത്തി ജയിപ്പിക്കുന്ന ജനങ്ങള്‍ വിഡ്ഡികളും

തിരുവനന്തപുരം : കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത നിയമനങ്ങള്‍ . മുന്‍ എം.പിമാരായ സമ്പത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, പി.രാജീവ്, കെ.കെ.രാഗേഷ് എന്നിവരുടേയും എം.എല്‍.എ എ.ന്‍ ഷംസീറിന്റേയും ഭാര്യമാര്‍ക്കാണ് ഉയര്‍ന്ന അക്കാദമിക യോഗ്യതകളും പ്രവര്‍ത്തിപരിചയവുമുള്ളവരെ പിന്തള്ളി അനധികൃതമായി സര്‍വകലാശാലകളില്‍ നിയമനങ്ങള്‍ നല്‍കിയിരിക്കുന്നത്.

Read Also : എന്റെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ;രാജ്യത്തെ പ്രശംസിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക്. വിവാദങ്ങളെതുടര്‍ന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയത്.

ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നല്‍കിയത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായതോടെയോഗ്യതയുള്ളതുകൊണ്ടാണ് നിയമനം എന്ന് സിപിഎമ്മും പറയുന്നു.

കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സ്റ്റുഡന്റ്സ് ഡീനായി കണ്ണൂര്‍ സര്‍വകലാശാലയിലും, പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button