KeralaLatest NewsNews

പ്രമോദ് കൊലക്കേസ് ; പ്രതി 7 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊലപാതകം നടത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അശോകന്‍ കോഴിക്കോട്ടേക്ക് കടന്നു

കോഴിക്കോട് : ഇടുക്കി സ്വദേശി പ്രമോദിനെ പെരുമ്പാവൂരില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏഴ് വര്‍ഷത്തിന് ശേഷം പിടിയില്‍. കോഴിക്കോട് നിന്നുമാണ് പ്രതിയായ അശോകനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അശോകന്‍ നടത്തിയിരുന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ്. 2014 ജൂണ്‍ പതിനാലിനാണ് പ്രമോദ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം വേങ്കോട് സ്വദേശി അശോകന്‍ മുടിക്കല്‍ എന്ന സ്ഥലത്ത് ഫ്‌ളക്‌സ് ബോര്‍ഡ് ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ സ്ഥാപനത്തില്‍ ജോലിക്കായി ക്ഷണിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ഇതിന് കാരണം പ്രമോദ് ആണെന്നാണ് കരുതിയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അശോകന്‍ കോഴിക്കോട്ടേക്ക് കടന്നു.

കോഴിക്കോട് ഒരാളെ ഫ്‌ളക്‌സ് ബോര്‍ഡ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലായി കൊലപാതക ശ്രമം ഉള്‍പ്പെടെ ആറു കേസുകളില്‍ ആറു കേസുകളില്‍ പ്രതിയാണ് അശോകന്‍. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button