Latest NewsIndiaNews

നൂറിലധികം വാഹന അകമ്പടിയോടെ ശശികല; റാലിയ്ക്കിടെ കാറുകൾക്ക് തീപിടിച്ചു

ശശികലയുടെ സ്വീകരണ റാലിയ്ക്കിടെ കാറുകൾക്ക് തീപിടിച്ചു

സംഭവബഹുലമായ രാഷ്‌ട്രീയത്തിലേക്ക്‌ നീങ്ങുകയാണ് ചെന്നൈ. അനധികൃത സ്വത്തു കേസിൽ നാലു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി അണ്ണാ ഡി എം കെ മുൻ ജനറൽസെക്രെട്ടറി ശശികല തമിഴ് നാട്ടിലെത്തുമ്പോൾ തമിഴ് രാഷ്ട്രീയം സംഭവബഹുലമാകും. തടവ് ശിക്ഷയ്ക്ക് ശേഷം കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ച ശശികലയുടെ വാഹനവ്യൂഹത്തിലെ രണ്ടു കാറുകള്‍ക്ക് തീപിടുത്തം.

ശശികലയെ സ്വീകരിക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തീ പിടുത്താണ് കാറുകള്‍ കത്തുന്നതിലേക്ക് നയിച്ചത്. കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപമാണ് കാര്‍ കത്തിയത്. ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആർക്കും ആളപായമില്ല.

Also Read:രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പൻ ആവശ്യപ്പെട്ടത് ആയിരം കോടി; കസ്റ്റഡിയിൽ കഴിഞ്ഞത് 106 ദിവസം, വെളിപ്പെടുത്തൽ

ശശികലയെ ‘രാജാമാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ചെന്നൈയിൽ നിറഞ്ഞു കഴിഞ്ഞു. ബംഗളുരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളിൽ ശശികലയ്ക്കായി പ്രവർത്തകർ സ്വീകരണം ഒരുക്കിയിരിക്കുകയാണ്. ശശികലയുടെ വരവിനോടനുബന്ധിച്ചു നിരവധി നിയന്ത്രണങ്ങൾ സംസ്ഥാനത്തു ഏർപ്പെടുത്തിയിട്ടുണ്ട്. വൻ പോലീസ് സന്നാഹമാണ് കർണാടക തമിഴ്നാട് അതിർത്തിയിലുള്ളത്. ശശികലയുടെ വരവ് തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അണ്ണാ ഡിഎംകെ ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നുണ്ട്.

ശശികലയുടെ നൂറുകോടിയിലധികം ബിനാമി സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു. ബിനാമി ആക്ട് പ്രകാരം ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള ആറിടങ്ങളിലെ ബിനാമി സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാർത്ഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. എ ഐ എ ഡി എം കെ നേതൃത്വം തിരിച്ചു പിടിക്കുമെന്നു പ്രഖ്യാപനവും ശശികല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button