Latest NewsNewsIndia

കളം മാറ്റി കനേഡിയന്‍ പ്രധാനമന്ത്രി; കര്‍ഷക സമരത്തില്‍ മോദിയ്‌ക്ക് പിന്തുണ

കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്' എന്ന് ട്രൂഡോ പ്രധാനമന്ത്രിയുമായുള‌ള ടെലഫോണ്‍ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരം പ്രക്ഷോഭലേക്ക് കടന്നപ്പോൾ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന പ്രസ്‌താവന പുറത്തിറക്കിയയാളാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ. സമാധാനപരമായ പ്രതിഷേധത്തിന് എപ്പോഴും പിന്തുണയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ട്രൂഡോ പറഞ്ഞത്. എന്നാൽ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഈ അഭിപ്രായപ്രകടനത്തോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. ദുഷ്‌ടലാക്കോടെയുള‌ള പ്രതികരണമാണ് ട്രൂഡോയുടേത് എന്നായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ കളം മാറ്റി ചവുട്ടുകയാണ് ജസ്റ്റിൻ ട്രൂഡോ. ‘ കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്’ എന്ന് ട്രൂഡോ പ്രധാനമന്ത്രിയുമായുള‌ള ടെലഫോണ്‍ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിന്‍ വിതരണത്തിലും മുന്നേറുന്ന ഇന്ത്യയെ ട്രൂഡോ അഭിനന്ദിച്ചു.

Read Also: രാജ്യം നിയന്ത്രിക്കുന്നത് നാലുപേർ, ഈ പ്രതിഷേധം കർഷകരുടേതല്ല രാജ്യത്തിന്റേത്, പിൻവലിക്കേണ്ടി വരും; രാഹുൽ ഗാന്ധി

എന്നാൽ ജനാധിപത്യ ഭരണത്തില്‍ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ചര്‍ച്ചകളാണ് യോജിച്ചതെന്നും ട്രൂഡോ മോദിയെ അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മില്‍ സഹകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയായിരുന്നു ഇരുവരും. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയിലും അതീവശ്രദ്ധാലുക്കളാണെന്നും ട്രൂഡോ ഇന്ത്യയെ അറിയിച്ചു. ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ സമരങ്ങളെ കുറിച്ച്‌ ‘ഇന്ത്യയിലെ സാഹചര്യത്തെ കുറിച്ച്‌ ഞങ്ങളെല്ലാം വളരെയധികം ഉത്കണ്‌ഠാകുലരാണ്. സമരം ചെയ്യുന്നവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശങ്കയില്‍ പങ്കുചേരുന്നു. സമാധാനപരമായി പ്രതിഷേധത്തിന് എപ്പോഴും പിന്തുണ നല്‍കും’ എന്നായിരുന്നു ട്രൂഡോയുടെ അഭിപ്രായ പ്രകടനം. പത്ത് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷക സമരം ഒത്തുതീര്‍പ്പിലായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രവും പൂര്‍ണമായി പിൻവലിക്കണമെന്ന് കര്‍ഷകരും നിലപാടെടുത്തതിനെ തുടര്‍ന്നാണിത്. സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള‌ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button