Latest NewsNewsIndia

‘വട്ടനെന്ന്’ വിളിച്ചു; പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി

നാട്ടുകാര്‍ ഇദ്ദേഹത്തെ മാനസികരോഗി എന്നുവിളിച്ചാക്ഷേപിച്ചിരുന്നു.

ചെന്നൈ: മാനസികരോഗി എന്ന് വിളിച്ച മകളെ അയൽക്കാരുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. പതിനഞ്ചുകാരിയായ മകളെ കൊലപ്പെടുത്തിയശേഷം പച്ചക്കറി കച്ചവടക്കാരനായ 54കാരന്‍ കെ ഗോപാൽ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ഭാര്യയ്ക്കും പത്താം ക്ലാസുകാരിയായ മകള്‍ക്കും മകനുമൊപ്പം കഴിഞ്ഞിരുന്ന ഗോപാൽ കഴിഞ്ഞ ഒന്നരവര്‍ഷമായി മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടുകാര്‍ ഇദ്ദേഹത്തെ മാനസികരോഗി എന്നുവിളിച്ചാക്ഷേപിച്ചിരുന്നു.

read also:ബലാത്സംഗത്തിന് ഇരയാകുന്നവർ വൈദ്യ പരിശോധനയ്ക്ക് 25,000 നൽകണം; നിരക്ക് വർദ്ധിപ്പിച്ച് കേസ് കുറയ്ക്കാൻ പാക് സർക്കാർ

ഇത് അദ്ദേഹത്തെ കൂടുതൽ തളര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പം ധര്‍മ്മപുരിയില്‍ ജോലിക്കായി പോയപ്പോള്‍ മകള്‍ അച്ഛനെ മാനസികരോഗിയെന്ന് വിളിച്ചു ഇതിൽ പ്രകോപിതനായ ഇയാള്‍ അയല്‍വാസികളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അതിന് ശേഷം സമീപത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button