Latest NewsIndiaInternational

ദിഷാ രവിയ്ക്ക് ജാമ്യമില്ല, ദിഷയെ പിന്തുണച്ച് ഗ്രേറ്റ : ‘അഭിപ്രായ സ്വാതന്ത്ര്യമെന്നത് മനുഷ്യാവകാശം’

മൂന്നു ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്യണമെന്നും 22-നു വീണ്ടും ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തിനെതിരായ രാജ്യാന്തര ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിയെ ഡല്‍ഹി കോടതി മൂന്നു ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. സ്വീഡിഷ്‌ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്‌ ട്വിറ്ററിലിട്ട ടൂള്‍ കിറ്റ്‌ (സമരത്തിനു വേണ്ടി എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശങ്ങള്‍) തയാറാക്കിയതില്‍ ദിഷയ്‌ക്കു പങ്കുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷാ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ദിഷയുടെ അറസ്റ്റ് നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്‍റെയും അടിസ്ഥാന ഭാഗമായിരിക്കണം- സ്റ്റാന്‍ഡ് വിത്ത് ദിഷാ രവി എന്ന ഹാഷ്ടാഗിനൊപ്പം ഗ്രേറ്റ ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 13നാണ് ഡല്‍ഹിയില്‍ നിന്നും ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അഞ്ചു ദിവസം കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌ത ശേഷമാണ് പോലീസ്‌ ദിഷയെ കോടതിയില്‍ ഹാജരാക്കിയത്‌. മൂന്നു ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്യണമെന്നും 22-നു വീണ്ടും ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

അന്ന് ശന്തനുവിനെയും ചോദ്യം ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ടൂള്‍ കിറ്റിന്റെ ഉത്തരവാദിത്വം നികിതയ്‌ക്കും ശന്തനുവിനുമാണെന്നാണ് ദിഷ പറഞ്ഞതെന്ന് പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നു പോലീസ്‌ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button