Latest NewsNewsIndiaCrime

ജാമ്യത്തിലിറക്കിയ എതിരാളിയെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

ലക്‌നൗ: ജാമ്യത്തിലിറക്കിയ എതിരാളിയെ മകനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ പിലിഭിത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫിറോസ് അലി എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ഷബീറും മകനായ അമീറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം ഉയർന്നിരിക്കുന്നത്. ഭര്‍ത്താവുമായുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. നേരത്തെ വിവിധ അവസരങ്ങളില്‍ ഇവര്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും യുവതി പറയുകയുണ്ടായി.

നാലുമാസം മുന്‍പ് വീട്ടില്‍ നിന്നും ജോലി തേടിപ്പോയ ഭര്‍ത്താവ് തിരികെ വീട്ടിലെത്തിയിരുന്നില്ല. പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഒരു കേസില്‍പ്പെട്ട് ഭര്‍ത്താവ് ജയിലിലാണെന്ന് അറിയാന്‍ സാധിച്ചു. തുടര്‍ന്ന് ഒരു വക്കീലിനെ സമീപിച്ചപ്പോഴാണ് ഭര്‍ത്താവിനെ ഷബീറും അമീറും ചേര്‍ന്ന് ജാമ്യത്തിലെടുത്തതായി മനസിലാക്കിയത്. ജയിലില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ ഇവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നും യുവതി പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു ഉണ്ടായത് . പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് നീതി തേടി അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button