Latest NewsNewsIndia

വീണ്ടും ചൈനയ്ക്ക് തിരിച്ചടി; ചൈനീസ് വാക്‌സിന്‍ വേണ്ടെന്നുവയ്ക്കാനൊരുങ്ങി ശ്രീലങ്ക‍

13.5 ദശലക്ഷം ഓക്‌സ്‌ഫോര്‍ഡ്-അസ്ട്ര സെനക വാകിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ശ്രീലങ്ക.

കൊളംബോ: കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തില്‍ ചൈനയുടെ വാക്‌സിനുകള്‍ വേണ്ടെന്ന തീരുമാനത്തിൽ ശ്രീലങ്ക‍ന്‍ സർക്കാർ. മൂന്നാം ഘട്ട പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ചൈനീസ് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അതിനാൽ ചൈനയുടെയും റഷ്യയുടെയും വാക്‌സിനുകള്‍ക്ക് പകരം രണ്ടാം ഘട്ടത്തില്‍ ഇന്ത്യയുടെ അസ്ട്രാ സെനക വാക്‌സിനുമായി മാത്രം മുന്നോട്ടുപോകാനാണ് സാധ്യതയെന്നാണ് സർക്കാർ വക്താവ് പ്രതികരിച്ചു.

13.5 ദശലക്ഷം ഓക്‌സ്‌ഫോര്‍ഡ്-അസ്ട്ര സെനക വാകിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ശ്രീലങ്ക. ഇന്ത്യ സൗജന്യമായി നല്‍കിയ അഞ്ചുലക്ഷം ഡോസുകള്‍ക്ക് പുറമേയാണിത്.

read also:അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്‌ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ

ഇന്ത്യ സൗജന്യമായി നല്‍കിയ അഞ്ചുലക്ഷം അസ്ട്രാസെനക വാക്‌സിനുകള്‍ ഉപയോഗിച്ചാണ് ജനുവരി അവസാനം ശ്രീലങ്ക പ്രതിരോധ കുത്തിവയ്പിന് തുടക്കമിട്ടത്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അസ്ട്രാസെനകയുടെ 10 ദശലക്ഷം ഡോസുകള്‍ക്കായി ശ്രീലങ്ക ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 52.5 ദശലക്ഷം യുഎസ് ഡോളറാണ് ഇതിനായി മുടക്കുന്നത്. കൂടാതെ കോവാക്‌സ് പദ്ധതിവഴി 3.5 ദശലക്ഷം ഡോസുകള്‍ യുകെയിലെ അസ്ട്രസെനക ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button