തൃശൂര്‍: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഇരിങ്ങാലക്കുടയില്‍ സിപിഎം ആദ്യം പരിഗണിച്ചിരുന്നത് യു.പി.ജോസഫാണ്. അദ്ദേഹത്തിന് സീറ്റില്ല. എന്നാൽ ഇവിടെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ സ്ഥാനാർഥിയായി പാർട്ടി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ കോര്‍പറേഷന്‍ മേയറായിരുന്നു ബിന്ദു.
ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിനെ മാറ്റും. ബേബി ജോണ്‍, ചാവക്കാട് ഏരിയാ സെക്രട്ടറി അക്ബറുമാണ് അന്തിമപട്ടികയിലിടം പിടിച്ചത്.
read also:പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
മന്ത്രി എ.കെ.ബാലന്റെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ.പി.കെ.ജമീലയെ മന്ത്രി പ്രതിനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
Post Your Comments