പത്തനംതിട്ടയിൽ സി.പി.എം ഓഫീസ് ബി.ജെ.പി ഓഫീസായി. തിരുവനന്തപുരം കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മറ്റികൾ ഓഫീസടക്കം ബി.ജെ.പി യിലേക്ക് മാറിയതിന് പിന്നാലെയാണ് സമാനമായ സംഭവം പത്തനംതിട്ടയിലും നടന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജകമണ്ഡലത്തിൽ, പെരുനാട് പഞ്ചായത്തിലെ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവനുമാണ് ഇപ്പോൾ ബി.ജെ.പി യിൽ ചേർന്നത്. മുഴുവൻ പ്രവർത്തകരും ചേർന്നതിനാൽ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു. സി.പി.എം ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല
ബി.ജെ.പി വാര്‍ഡ് മെമ്പര്‍ ആയ അരുണ്‍ അനിരുദ്ധനെ കഴിഞ്ഞ ദിവസം അക്രമികൾ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ടുള്ള പ്രതിഷേധ സമ്മേളനത്തില്‍ വച്ചാണ് കക്കാട് വാര്‍ഡ് കമ്മിറ്റിയുടെ ഓഫീസ് ബി.ജെ.പി ഏറ്റെടുത്തത്. ഇവിടെവെച്ച് മുഴുവൻ സി.പി.എം പ്രവർത്തകരും ബി.ജെ.പി യിലേക്ക് ചേരുകയായിരുന്നു കേരളത്തിൽ രണ്ടാമത്തെ സി.പി.എം ഓഫീസാണ് ഇതോടെ ബി.ജെ.പി ഓഫീസായി മാറിയത്. ഓഫീസ് മാറ്റത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments