KeralaLatest NewsNews

കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മീനാക്ഷി ലേഖി എം.പി

പത്തനംതിട്ട : കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷി ലേഖി എം.പി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

Read Also : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ച് മറ്റ് പാർട്ടികളിലേക്ക്

“പത്തനംതിട്ടയില്‍ കാണാതായ ജസ്‌ന എവിടെയാണ്? ആ പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ പൊലീസിനായോ? വൃത്തികെട്ട രാഷ്ട്രീയം കാരണമാണ് ജസ്‌നയെ കാണാതായത്. അത് കാരണമാണ് നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായത്. മതം മാറ്റി സിറിയയിലയക്കുന്നവര്‍ തന്നെയാണ് ജസ്‌നയുടെ തിരോധാനതിന് കാരണം. ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ പോലും വിവേചനമാണുള്ളത്. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യം”, മീനാക്ഷി ലേഖി പറഞ്ഞു.

1921 കഴിഞ്ഞിട്ട് 100 വര്‍ഷമായിട്ടും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവസ്ഥയില്‍ ഒരു മാറ്റവുമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. “ഇരുമുന്നണികളും കാലാകാലം വിഭജനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭരിക്കുന്നവര്‍ക്ക് ഈശ്വര വിശ്വാസമില്ലെങ്കിലും ഭണ്ഡാരത്തില്‍ വീഴുന്ന പണത്തില്‍ വിശ്വാസമുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ തൊഴുതതിന് പാര്‍ട്ടി വിശദീകരണം വാങ്ങി. നിരീശ്വരവാദികള്‍ക്ക് തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ശബരിമലയില്‍ വിശ്വാസം വരുന്നത്. ഇവര്‍ സുപ്രീംകോടതിയില്‍ രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് സത്യവാങ്മൂലം കൊടുത്തവരാണ്. അവര്‍ പരസ്യമായി പശുക്കിടാവിനെ നടുറോഡിലിട്ട് അറുത്തവരാണ്. ഇനിയും ഇവരുടെ കബളിപ്പിക്കലിന് നിന്നു കൊടുക്കരുത്”, മീനാക്ഷി ലേഖി പറഞ്ഞു.

ട്രെയിനില്‍ അടിപിടിയില്‍ മരിച്ച ജുനൈദിന് പണം നല്‍കിയ പിണറായി പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നില്ല. ഇടതും വലതും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button