KeralaLatest News

‘ചാണ്ടി ഉമ്മന്റെ പ്രസംഗം പാണക്കാട്ടെ നിർദ്ദേശപ്രകാരം, ഹാഗിയ സോഫിയ പരാമര്‍ശത്തിന് മാപ്പ് നല്‍കില്ല’ : തൃശൂർ അതിരൂപത

'തെരഞ്ഞെടുപ്പിന് മുന്‍പ് തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണെന്നും' മുഖപത്രത്തില്‍ കുറ്റപ്പെടുത്തല്‍

യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രം ‘കത്തോലിക്ക സഭ’. മുന്നണികള്‍ വോട്ടിന് വേണ്ടി മുസ്ലിം പ്രീണനം നടത്തുന്നുവെന്നും ഇതിൽ ആരോപണമുണ്ട്. മാര്‍ച്ച് ലക്കത്തിലാണ് പരാമര്‍ശം. ‘ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തില്‍ മതേതര കേരളം മാപ്പ് നല്‍കില്ല. ചാണ്ടി ഉമ്മന്റെ പരാമര്‍ശം തല മറന്ന് എണ്ണ തേക്കലാണ്. ഹാഗിയ സോഫിയയില്‍ നടന്നത് മുസ്ലിം തീവ്രവാദ ആക്രമണമാണ്.’

‘എന്നാല്‍ ഈ സംഭവത്തില്‍ വഴിവിട്ട ഒരു പരാമര്‍ശം പോലും ക്രൈസ്തവ സമൂഹം നടത്തിയിട്ടില്ല. ചരിത്ര വിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന്‍ നിര്‍ത്തണം. പൊതുസമൂഹത്തിന് മുന്നില്‍ അദ്ദേഹം അപഹാസ്യനാകാന്‍ ഇത് ഇടയാക്കുമെന്നും മുഖപത്രം ആരോപിക്കുന്നു . പാണക്കാട് നിന്ന് പറയുന്നത് അനുസരിച്ചാണ് ചാണ്ടി ഉമ്മന്‍ പ്രസംഗിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണെന്നും’ മുഖപത്രത്തില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിയുടെത് മുസ്ലിം പ്രീണനമാണ്. മുസ്ലിം സമൂഹം അനര്‍ഹമായത് ഒന്നും നേടിയിട്ടില്ലെന്ന് പിണറായി പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്. ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു . ഫണ്ട് വിഹിതത്തില്‍ അടക്കം ക്രൈസ്തവരെ അവഗണിക്കുകയാണെന്നും മുസ്ലിം സമൂഹത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരവും നല്‍കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button