Latest NewsIndia

മുൻപ് സമ്പന്നർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിൽ ഇന്ന് ആശുപത്രികളും സ്കൂളുകളും കോളേജുകളും, യോഗി മുന്നോട്ട് തന്നെ

ആശുപത്രികൾ, വിദ്യാലയങ്ങൾ, കോളേജുകൾ, റോഡുകൾ, ഹൈവേകൾ ഒക്കെയും പണികഴിപ്പിക്കപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ വികസന അജണ്ടയുടെ ഭാഗമാണ്.

അൻപത്തിയഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തത് ആറു വർഷം കൊണ്ട് മോദി ചെയ്തതുപോലെ തന്നെ അവകാശപ്പെടാനാവുന്നതാണ് നാല് വർഷം കൊണ്ട് യോഗി ആദിത്യ നാഥ്‌ യുപിയിൽ നടത്തിയ വികസനങ്ങൾ. യോഗി സർക്കാർ യുപിയിൽ അധികാരത്തിൽ വന്ന ശേഷം ആദ്യം ചെയ്തത് കർഷകർക്ക് വായ്പകൾ നൽകുകയായിരുന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ, കോളേജുകൾ, റോഡുകൾ, ഹൈവേകൾ ഒക്കെയും പണികഴിപ്പിക്കപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ വികസന അജണ്ടയുടെ ഭാഗമാണ്.

മുൻ സർക്കാരുകളുടെ കാലത്ത് സമ്പന്നർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിലാണ് ഇന്ന് ആശുപത്രികളും സ്കൂളുകളും പോളിടെക്നിക്കുകളും നിലനിൽക്കുന്നത് . കൂടാതെ മിച്ചഭൂമി പിടിച്ചെടുത്തത് പാവങ്ങളെ പുനരധിവസിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലും യുപി സർക്കാർ മുന്നിലാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം യോഗി ആദിത്യ നാഥിനെ ഏൽപ്പിക്കുമ്പോൾ പല പ്രതിപക്ഷ കക്ഷികൾക്കും എന്തിന് പാർട്ടിയിലെ തന്നെ ചിലർക്കും ആശങ്കയുണ്ടായിരുന്നു.

എന്നാൽ വിമർശകരുടെ പോലും വായടപ്പിച്ചു കൊണ്ടാണ് യോഗി ഉത്തർ പ്രദേശിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതുകൊണ്ടു തന്നെ ശത്രുക്കളുടെ നിരന്തര ആക്രമണങ്ങളും യുപിക്ക് നേരെ തന്നെയാണ്. മുൻ സർക്കാരുകളുടെ കാലത്ത് യാതൊരു വികസനവുമില്ലാത്ത പല ഗ്രാമങ്ങളിലും വൈദ്യുതിയും മറ്റും എത്തിക്കാനായി.

ജാതിമത ഭേദമെന്യേ ഉത്തർ പ്രദേശിലെ ജനങ്ങളുടെ മനം കവരാൻ യോഗിക്ക് ആയിട്ടുണ്ട് . നെഹ്‌റു കുടുംബത്തിലെ പ്രമുഖരുടെ മണ്ഡലത്തിൽ പോലും ഇതുവരെ യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്നത്  വളരെയേറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.  അതേസമയം രാജ്യത്തെ ഏറ്റവും മോശമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നാണ് കേരളത്തിലെ ചില നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട്  മൂന്നാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് .

ഇന്ത്യ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ സർവ്വെയിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് . മൊത്തം വോട്ടുകളുടെ 25 ശതമാനമാണ് യോഗിയ്ക്ക് ലഭിച്ചത് .ഭൂരിപക്ഷം ജനങ്ങളുടേയും വികാരം മനസ്സിലാക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി നിലനിർത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുളള സംസ്ഥാനമായിട്ടും കൊറോണയെ നിയന്ത്രിക്കാൻ യുപിക്ക് ഫലപ്രദമായി കഴിഞ്ഞു.

ഗോരഖ്പൂരില്‍ നിന്നുള്ള ദീര്‍ഘകാല പാര്‍ലമെന്റ് അംഗമായ യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ്. 1998ല്‍ വെറും 26 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 12ാം ലോക്സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു അദ്ദേഹം.

വികസന മുദ്രാവാക്യങ്ങൾ മുൻ നിർത്തിയുള്ള സംസ്ഥാനത്തെ ഏറ്റവും ജനസമ്മതിയുള്ള പ്രചാരകനായിരുന്നു അദ്ദേഹം.  തെരഞ്ഞെടുപ്പില്‍ രാജ്യത്ത് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ഏറ്റവും സ്റ്റാര്‍ മൂല്യമുള്ള പ്രചാരകനാണ് യോഗി ആദിത്യനാഥ്.  എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അജയ് സിങ് ഭിഷ്ട് എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button