Latest NewsKerala

‘എന്റെ നാടിനെ കാര്‍ന്ന് തിന്നുന്ന വര്‍ഗീയ വിഷങ്ങളെ ജനം തിരിച്ചറിയുന്നുണ്ട് ‘ ജമാഅത്തിന് പിസി ജോര്‍ജിന്റെ മറുപടി

എന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ഈരാറ്റുപേട്ടയിൽ എന്നെ എന്നും എതിർത്ത് പോന്നിരുന്ന 20 ശതമാനത്തിൽ താഴെ മാത്രം വരുന്ന പ്രതിലോമശക്തികളുടെ നേതൃത്വത്തിൽ എനിക്കെതിരെ ഈരാറ്റുപേട്ടയിലെ മഹല്ലുകൾ "ഫത്വ" പുറപ്പെടുവിച്ചു.

കോട്ടയം: തനിക്ക് പൂഞ്ഞാറിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന ജമാഅത്ത് കൗണ്‍സിലിന്റെ പരാമര്‍ശത്തിനെതിരെ ജനപക്ഷം പാര്‍ട്ടി നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ് രംഗത്ത്. പൂഞ്ഞാര്‍ എന്നത് ഇന്ത്യന്‍ പരമാധികാരത്തിന് കീഴിലുള്ള പ്രദേശമാണ്. ഇത്തരം പ്രചാരണങ്ങള്‍ നടത്തി തന്നെ ഇല്ലാതാക്കാമെന്ന് വര്‍ഗീയവാദികള്‍ തീരുമാനിച്ചാല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയാല്‍ തെറ്റിയെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന്റെ പരാമര്‍ശമടങ്ങിയ പത്രവാര്‍ത്തയുടെ ചിത്രം പങ്കുവെച്ചായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ജന്മനാടായ ഈരാറ്റുപേട്ടക്ക് അപമാനമാണെന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചത്. താന്‍ മൗനംപാലിക്കുന്നത് അവസരമായി കണ്ടാല്‍ പറയാതെ വയ്യെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

പൂഞ്ഞാർ എന്നത് ഇന്ത്യൻ പരമാധികാരത്തിന്ന് കീഴിലുള്ള പ്രദേശമാണ്.
ഇത്തരം പ്രചാരണങ്ങൾ നടത്തി എന്നെ അങ്ങ് ഇല്ലാതാക്കാമെന്ന് കുറേ വർഗീയവാദികൾ തീരുമാനിച്ചാൽ ഞാൻ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതിയാൽ തെറ്റി. എൻ്റെ ജന്മനാടായ ഈരാറ്റുപേട്ടക്ക് അപമാനമാണെന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചത്. ഞാൻ മൗനംപാലിക്കുന്നത് അവസരമായി കണ്ടാൽ പറയാതെ വയ്യ.

കഴിഞ്ഞ പാർലിമെൻറ് തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാന പ്രകാരം യു.ഡി.എഫിന് പിന്തുണ അറിയിച്ച് കത്ത് നൽകിയിരുന്നു. അഴിമതിക്കാരായ ചിലനേതാക്കളുടെ സമ്മർദ്ദത്തിൽ മറുപടിപോലും നൽകിയില്ല.
തുടർന്ന് ശബരിമലയിൽ ആചാര സംരക്ഷണപോരാട്ടത്തിൽ എന്നോടൊപ്പം അയ്യപ്പ വിശ്വാസികൾക്കായി നിലകൊണ്ട കെ സുരേന്ദ്രൻ എൻ്റെ വീട്ടിലെത്തി വോട്ട് അഭ്യർത്ഥിച്ചപ്പോൾ സുരേന്ദ്രന് ഞാൻ പിന്തുണ അറിയിക്കുകയും ചെയ്തു.

അതിൻ്റെ പേരിൽ എന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ഈരാറ്റുപേട്ടയിൽ എന്നെ എന്നും എതിർത്ത് പോന്നിരുന്ന 20 ശതമാനത്തിൽ താഴെ മാത്രം വരുന്ന പ്രതിലോമശക്തികളുടെ നേതൃത്വത്തിൽ എനിക്കെതിരെ ഈരാറ്റുപേട്ടയിലെ മഹല്ലുകൾ “ഫത്വ” പുറപ്പെടുവിച്ചു.
എന്നാൽ ഇത്തരം ഹീനവും, പ്രകൃതവുമായ നടപടിക്കെതിരെ ഈരാറ്റുപേട്ടയിലെതന്നെ സാമൂഹ്യ ബോധവും മത സൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നാഗ്രഹമുള്ള ഖത്തീബുമാർ അവരുടെ പള്ളികളിൽ എനിക്കെതിരെയുള്ള ഈ നീച നീക്കത്തിന് തടയിട്ടു.

എന്നാൽ ഭൂരിഭാഗം വരുന്ന പള്ളികളിലും വർഗീയവാദികൾ അവരുടെ അജണ്ട നടപ്പാക്കി.  ഞാൻ രാമക്ഷേത്രം പണിയുന്നതിലേക്ക് സംഭാവന നല്കിയപ്പോഴും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാക്കുവാൻ ഈ വർഗീയവാദികൾക്ക് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നതാണ്.
എൻ്റെ നാടിനെ കാർന്ന് തിന്നുന്ന ഇത്തരം വർഗീയ വിഷങ്ങളെ ജനം തിരിച്ചറിയട്ടെ.

ഇതിന് കൊടിപിടിക്കുന്ന ഈ വർത്തക്കുള്ള മറുപടി
പൂഞ്ഞാർ ജനം നിങ്ങൾക്ക് നൽകും.
പി.സി. ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button