Latest NewsNewsIndiaCrime

നാലുവയസ്സുകാരിയെ 30കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പിതാവ് ജീവനൊടുക്കി

മുംബൈ: ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സങ്കടം താങ്ങാനാവാതെ പെണ്‍കുട്ടിയുടെ അച്ഛന്‍ ജീവനൊടുക്കി. ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലിയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവമുണ്ടായിരിക്കുന്നത്. പ്രതിയായ സന്തോഷ് രാജത് എന്നയാളെ അറസ്റ്റ് ചെയ്തതായി എസ്പി ഹരേശ്വര്‍ സ്വാമി പറയുകയുണ്ടായി. ഇന്ത്യ ടുഡേയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. തന്റെ ഫ്‌ലാറ്റില്‍വെച്ചാണ് 30കാരന്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുണ്ടായത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കക്കൂസില്‍ ഘടിപ്പിച്ച കുഴലില്‍ ഉപേക്ഷിക്കുകയുണ്ടായി. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കൊണ്ടുപോയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ കുടുംബം നരോലി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയുണ്ടായി.

തുടര്‍ന്ന് ഫ്‌ലാറ്റുകളില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുകയുണ്ടായി. തിരിച്ചിലിനിടെ പ്രതിയുടെ ഫ്‌ലാറ്റിലെ ബാത്ത്‌റൂമില്‍ രക്തക്കറ കണ്ടതാണ് സഹായമായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മകള്‍ മരിച്ച ദുഃഖം താങ്ങാനാകാതെ പിതാവ് വിഷം കഴിക്കുകയുണ്ടായി. ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച അദ്ദേഹം മരിച്ചെന്ന് പൊലീസ് പറയുകയുണ്ടായി. പ്രതി ജാര്‍ഖണ്ഡ് സ്വദേശിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ദാദ്രയിലാണ് താമസം. വിവിധ ഫാക്ടറികളില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button