KeralaNattuvarthaLatest NewsNews

‘ഓൺലൈൻ ചാരിറ്റി എത്രകാലം നിൽക്കുമെന്നറിയില്ല, പരിഹാരമായി നിയമസഭയിൽ മത്സരിക്കാൻ തീരുമാനിച്ചു’; ഫിറോസ് കുന്നംപറമ്പില്‍

സോഷ്യല്‍ മീഡിയ ചാരിറ്റി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ലെന്നും അതിന് പരിഹാരം കണ്ടെത്താനാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും തവന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. താൻ ലീഗ് കാരനാണെന്ന് മുമ്പേ പറഞ്ഞിരുന്നെന്നും അതിന്റെ പേരിൽ തുടർച്ചയായി സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു എന്നും ഫിറോസ് പറയുന്നു.

നിക്ഷ്പക്ഷനാണെന്ന് ഫേസ്ബുക് ലൈവിൽ പറഞ്ഞതിന് കാരണം ചോദിച്ചപ്പോൾ ‘എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. എനിക്ക് എന്റേതായിട്ടുള്ളതും, സഹായിക്കുന്നവര്‍ക്ക് അവരുടേതായതുമായ രാഷ്ട്രീയമുണ്ട്. ഫെയ്സ്ബുക്കില്‍ കമന്റിടുന്നവര്‍ക്ക് അതിന് മറുപടി നല്‍കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. രോഗികളെ സഹായിക്കുന്നത് സ്വന്തം താത്പര്യത്തിനനുസരിച്ചാണ്. വേണമെങ്കില്‍ സഹായിക്കാം അല്ലാത്തവര്‍ സഹായിക്കേണ്ടതില്ല’ എന്നാണ് ഫിറോസ് മറുപടി പറഞ്ഞത്.

‘സോഷ്യല്‍ മീഡിയ ചാരിറ്റി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. ഫെയ്സ്ബുക്കോ സര്‍ക്കാരോ ഇത്തരം അക്കൗണ്ടുകള്‍ വേണ്ടെന്ന് വച്ചാല്‍ ആ ചാരിറ്റി പ്രവര്‍ത്തനം അവസാനിക്കും. അതുകൊണ്ട് തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തണം. അതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. നിയമസഭയിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.കോണ്‍ഗ്രസ് നേതൃത്വമാണ് എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അതിന് ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു’ മാതൃഭൂമി ഓണ്‍ലൈനിലാണ് ഫിറോസ് തന്റെ നയം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button