Latest NewsKeralaNewsIndia

വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ല, ബാലശങ്കർ പറയുന്നത് തെറ്റാണെങ്കിൽ തെളിയിക്കൂ: ജിഫ്രി തങ്ങള്‍

ബാലശങ്കറിന്‍റെ വാദം തെറ്റെന്ന് പറയുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്ന് ജിഫ്രി തങ്ങള്‍

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം-ബി.ജെ.പി ‘ഡീല്‍’ ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് മറുപടി നൽകിയത്.

ഒരു രാഷ്ട്രീയ കക്ഷി സംഘ് പരിവാറുമായി ധാരണയുണ്ടാക്കിയെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തെളിവു സഹിതം പറയുകയാണ്. അങ്ങനെയുള്ളപ്പോൾ അത് സത്യമല്ലെന്ന് പറയുന്നവർക്ക് അക്കാര്യം സമര്‍ഥിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് തങ്ങൾ പറയുന്നു. ബി.ജെ.പിയുമായുള്ള ഡീല്‍ ആരോപിക്കുന്നവര്‍ രേഖകള്‍ നിരത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read:‘എന്തുകൊണ്ട് 20 കുട്ടികളെ ഉണ്ടാക്കിയില്ല, എങ്കിൽ കൂടുതല്‍ റേഷന്‍ കിട്ടിയേനെ’; പരാമർശവുമായി മുഖ്യമന്ത്രി

ഏതെങ്കിലും കക്ഷി മതേതരത്വത്തിന് നിരക്കാത്ത പാര്‍ട്ടികളുമായി ഡീലുണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ലെന്നും അതേക്കുറിച്ച്‌ ആഴത്തില്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗത്തെയും മുസ്ലിം വിഭാഗത്തെയും അകറ്റാനുള്ള ശ്രമം ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണ്. മതത്തിന്‍റെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊള്ളാത്തവരാണ് തീവ്രപക്ഷക്കാർ. മതത്തിലെ ഭൂരിഭാഗം പേരും വര്‍ഗീയമായി ചിന്തിക്കുന്നവരല്ല. വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ലെന്നും തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button