KeralaLatest NewsNewsIndia

ശിവൻകുട്ടി ഒരു പരാജയം, മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ വേദിയിൽ നടത്തിയ പരാക്രമം ജനം കണ്ടതാണ്; കുമ്മനം രാജശേഖരൻ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തിലെ പോരാട്ടം കേരളം ഉറ്റു നോക്കുകയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റിലെ മത്സരമെന്ന നിലയിൽ മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാവുകയാണ് നേമം. നേമം നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയേ അല്ലെന്ന് പറയുകയാണ് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ.

നേമത്ത് വി. ശിവൻകുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. വി ശിവൻകുട്ടി ഒരു ശക്തനായ എതിരാളിയേ അല്ലെന്നാണ് കുമ്മനം പറയുന്നത്. മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ വേദിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ചെയ്തത് ജനങ്ങൾ കണ്ടതാണ്. ധർമ്മത്തിന്റെയും, സത്യത്തിന്റെയും പേരിൽ ശിവൻകുട്ടിക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു. നേമത്ത് ശിവൻകുട്ടിയെ 2016 ഇൽ ജനം തോല്പിക്കുകയും ചെയ്തു. ശിവൻകുട്ടി ഒരു പരാജയമായിരുന്നു എന്ന് ജനത്തിന് ബോധ്യപ്പെട്ടുവെന്നാണ് കുമ്മനം വ്യക്തമാക്കുന്നത്.

Also Read:മണിയാശാനെ തോല്‍പ്പിക്കാന്‍ ആര്‍ക്ക് പറ്റുമെന്നു നിഷ പറഞ്ഞ പിന്നാലെ ‘ സര്‍വേയിൽ എംഎം മണിയെ മനോരമ തോൽപ്പിച്ചു

രണ്ട് മുന്നണികളും ബി.ജെ.പിയെ ഭയപ്പെടുന്നു. ഇത്തവണ 51 ശതമാനം വോട്ട് കിട്ടും. 51 ശതമാനത്തിൻ്റെ വോട്ടിന് ബിജെപി തന്നെ ഇക്കുറിയും നേമത്ത് വരും. യു.ഡി.എഫും എൽ.ഡി.എഫും എന്ത് ചെയ്തു എന്ന് ജനങ്ങളോട് പറയട്ടെ. നേമം ബി.ജെ.പിയുടെ ഒരു നെടുങ്കൻ കോട്ടയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനേയും നേമത്തുകാർ നിലംപരിശാക്കി. നേമത്ത് ഒ.രാജഗോപാൽ 5 വർഷം കൊണ്ട് 400 കോടിയുടെ വികസനം നടപ്പാക്കി. ബിജെപിയുടെ പ്രതിനിധികൾ എന്ന നിലയിൽ ഒ.രാജഗോപാൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി.

അമേരിക്കൻ സാമ്രാജ്യം അറബിക്കടലിൽ എന്ന് പറഞ്ഞവർ അറബിക്കടൽ അമേരിക്കയ്ക്ക് തീറെഴുതിയെന്നും കുമ്മനം പറഞ്ഞു. ആഴക്കടൽ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നപ്പോഴായിരുന്നു കുമ്മനത്തിൻ്റെ മറുപടി. വികസനവും മാറ്റവുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പുതിയ കേരളം മോദിക്കൊപ്പമാണെന്ന് തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ പോലും കടമില്ലാത്ത ഒരു കേരളമാണ് താൻ പ്രതീക്ഷിക്കുന്ന പുതിയ കേരളമെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button