Latest NewsKeralaNewsCrime

ഭാര്യയും മകളുമായിരുന്നു കൊല്ലപ്പെട്ട അരുണിൻ്റെ ജീവനും ജീവിതവും; ചോദ്യം ചെയ്യലിൽ പൊലീസിനെ ഞെട്ടിച്ച് അഞ്ജുവും ശ്രീജുവും

കാമുകന്‍ എത്തിയത് കുത്തിമലര്‍ത്താനുള്ള കത്തിയുമായി

ആര്യനാട്ടെ അരുണിൻ്റെ കൊലപാതകത്തിൽ ഞെട്ടി നാടും നാട്ടുകാരും. അരുണിൻ്റെ ഭാര്യയും കാമുകനും ചേർന്നാണ് അരുണിനെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത് ലോറി ഡ്രൈവറായ ശ്രീജുവാണ്. ശ്രീജുവും അഞ്ജുവും കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. പത്ത് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് അഞ്ജുവും അരുണും. ഇവർക് 9 വയസുള്ള ഒരു മകളുമുണ്ട്.

സുഹൃത്തായ ശ്രീജുവുമായി തൻ്റെ ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന് അരുൺ അറിയുന്നത് വളരെ വൈകിയാണ്. അരുണിന് അഞ്ജുവിനേയും മകളേയും നഷ്ടപ്പെടുത്താൻ താൽപ്പര്യമുണ്ടായിരുന്നില്ല. ഇവരായിരുന്നു അരുണിൻ്റെ ജീവനും ജീവിതവും. അവിഹിതബന്ധം തുടരരുതെന്ന് അരുൺ പലതവണ ഇരുവർക്കും വണിംഗ് നൽകിയിരുന്നു. എന്നാൽ, ഇത് ചെവിക്കൊള്ളാൻ ഭാര്യ തയ്യാറായില്ല. അഞ്ജുവിനെ വലിയമ്മ സരോജത്തിന്റെ വീട്ടിൽ കൊണ്ടുപോയാക്കിയെങ്കിലും ശ്രീജു ഇവിടെയും എത്തി. അരുണിനോട് വീട്ടില്‍ വരരുതെന്ന് ഒരു മാസം മുന്‍പ് അഞ്ജു പറഞ്ഞതായി പൊലീസ് പറഞ്ഞു.

Also Read:സോളാർ കേസിൽ കോൺഗ്രസിന് കേന്ദ്രത്തിന്റെ കുരുക്ക്… ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും കുടുങ്ങുമോ?

ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. ശ്രീജുവിനെ കണ്ട അരുൺ ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും ഇത് കൈയ്യേറ്റത്തിലേക്ക് നീളുകയും ചെയ്തിരുന്നു. കൈയ്യേറ്റത്തിനൊടുവിൽ ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ശ്രീജു രക്ഷപെട്ടിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീജുവിനെ പിന്നീട് ആനാട് നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടുകയുമായിരുന്നു. ആനാട് വെച്ച് പൊലീസ് ശ്രീജുവിനെയും പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button