Latest NewsNewsInternational

ചരിത്രം തിരുത്തി മാര്‍പ്പാപ്പ; വത്തിക്കാനില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും ‘സാലറി കട്ട്’

6 ദശലക്ഷത്തോളം സന്ദര്‍ശകര്‍ എത്തിയിരുന്ന വത്തിക്കാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാന്‍ മ്യൂസിയം എന്നിവ 2019ല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു.

വത്തിക്കാന്‍: വത്തിക്കാന്‍റെ തിരുത്തി മാര്‍പ്പാപ്പ. ബിഷപ്പുമാരുടേയും വൈദികരുടേയും ശമ്പളം വെട്ടിക്കുറച്ച് മാര്‍പ്പാപ്പ. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തീരുമാനം. വൈദികരും ബിഷപ്പുമാരുമല്ലാതെ വത്തിക്കാനുവേണ്ടി സേവനം ചെയ്യുന്നവരുടെ ജോലി നഷ്ടമാകാതിരിക്കാനാണ് നീക്കം. നടപടി സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡിക്രി ബുധനാഴ്ച പുറത്തിറങ്ങി. ഏപ്രില്‍ ഒന്ന് മുതലാണ് നടപടി പ്രാവര്‍ത്തികമാവുക. ജീവനക്കാരില്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ശമ്പളം വെട്ടിക്കുറിയ്ക്കുന്നത് ബാധിക്കില്ലെന്ന് വത്തിക്കാന്‍റെ വക്താവ് വിശദമാക്കി.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ സാധിക്കില്ലെന്ന 84കാരനായ മാര്‍പ്പാപ്പയുടെ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വത്തിക്കാനില്‍ താമസിച്ച് സേവനം ചെയ്യുന്ന കര്‍ദ്ദിനാളുമാര്‍ക്ക് മാസം തോറും 5915 ഡോളര്‍(ഏകദേശം 428000 രൂപ) ആണ് ലഭിക്കുന്നത്. എന്നാല്‍ ഇവര്‍ താമസിക്കുന്നത് മാര്‍ക്കറ്റ് നിലവാരത്തേക്കാളും കുറഞ്ഞ വാടകയ്ക്കാണെന്നും വത്തിക്കാന്‍ വിലയിരുത്തുന്നു. റോമിലെ സെമിനാരികളിലും കോണ്‍വെന്‍റുകളിലും സ്കൂളുകളിലുമായി താമസിക്കുന്നതിനാലാണ് ഇതെന്നും വത്തിക്കാന്‍ വിശദമാക്കുന്നു.

Read Also: സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മണലിട്ട് വറുത്തെടുത്ത ഉരുളക്കിഴങ്ങ്; വീഡിയോ കാണാം

അതേസമയം വത്തിക്കാനുമായി പ്രവര്‍ത്തിക്കുന്ന പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, കലാകാരന്മാര്‍, അകമ്പടി ജീവനക്കാര്‍ എന്നിവരേക്കാള്‍ കുറഞ്ഞ ചെലവാണ് കര്‍ദ്ദിനാളുമാര്‍ക്കും വൈദികര്‍ക്കുമുള്ളത്. കുടുംബമായി താമസിക്കുന്ന സാധാരണ ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയില്‍ അതിജീവിക്കാന്‍ സഹായിക്കുന്നതാണ് മാര്‍പ്പാപ്പയുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മഹാമാരി നിമിത്തം വത്തിക്കാന്‍റെ വരുമാനത്തില്‍ മുപ്പത് ശതമാനത്തില്‍ അധികമായി കുറവുവന്നുവെന്നാണ് നിരീക്ഷണം. 6 ദശലക്ഷത്തോളം സന്ദര്‍ശകര്‍ എത്തിയിരുന്ന വത്തിക്കാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാന്‍ മ്യൂസിയം എന്നിവ 2019ല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. മഹാമാരി നിമിത്തം പൂര്‍ണമായ രീതിയില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലും വത്തിക്കാന്‍ മ്യൂസിയത്തിലും ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. ഈ മാസം തുറക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇറ്റലിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button