Latest NewsKeralaNews

ശോഭ സുരേന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം വധശ്രമമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി

തിരുവനന്തപുരം : ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് നേരെ ചെമ്പഴന്തിയില്‍ നടന്ന സിപിഎം ആക്രമണം വധശ്രമമായിരുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.

ചെമ്പഴന്തി അണിയൂരില്‍ വച്ചാണ് ശോഭ സുരേന്ദ്രന് നേരെ അക്രമം നടന്നത്. രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു കയറ്റി. പോലീസിന്റെ മുന്‍പിലിട്ട് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളത്തിനിടയില്‍ ശോഭാ സുരേന്ദ്രനെ വധിക്കുകയായിരുന്നു ലക്ഷ്യം. ബിജെപിയിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി എന്നു വരുത്താനായിരുന്നു നീക്കം.

Read Also  :  പിണറായി പറഞ്ഞ ‘ബോംബ്’, മകളുടെ ഐ.ടി കമ്ബനിയിലെ റെയ്ഡോ?, വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

എന്നാൽ , സംഭവസ്ഥലത്തെ വീഡിയോ പരിശോധിച്ച പോലീസ് കേബിള്‍ രാജേഷ് ശോഭയുടെ സമീപം പുറകില്‍ നില്‍ക്കുന്നത് കണ്ടെത്തി. സിപിഎമ്മിനുവേണ്ടി കൊല്ലും കൊലയും നടത്തുന്ന മറ്റു ചിലരും ചിത്രത്തിലുണ്ട്.രാജേഷിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. കൊടിയേരിയുടെ മക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജേഷ് കുറെ നാളുകളായി കഴക്കൂട്ടത്താണ് താമസം. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നതിലും പങ്കുള്ളതായി ആരോപണം ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button