സുക്മ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 15 പേരെ വധിച്ച് സൈന്യം. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ 21 സൈനികരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. പോരാട്ടം ശക്തമാക്കാൻ അമിത് ഷാ നിർദേശം നൽകി കഴിഞ്ഞു.
കനത്ത ഏറ്റുമുട്ടൽ നടക്കുന്ന സുക്മ-ബീജാപൂർ പ്രദേശത്തെ വനമേഖലയിലാണ് സൈനികർ നിലയുറപ്പിച്ചിരുന്നത്. താരേം മേഖലയിൽ മാവോയിസ്റ്റുകാർ നടത്തിയ ഒളിയാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. വീരചരമമടഞ്ഞ ജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആദാരഞ്ജലികൾ അർപ്പിച്ചു.
ഇന്നലെയാണ് സ്ഥലത്ത് സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൽ 24 ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ റായ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്തോ-ടിബറ്റൻ പോലീസ് സേനാ വിഭാഗം മാവോയിസ്റ്റുകാർക്ക് നേരെ കനത്ത ആക്രമണവും റെയ്ഡും നടത്തിയിരുന്നു. അന്ന് ഇവരിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകളാണ് പിടിച്ചെടുത്തത്.
Post Your Comments